അരിമ്പൂർ: മഹാത്മാ ഗ്രന്ഥശാലയ്ക്കു സമീപം വാകമരം വീണ് കാർ പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കാർ ഉടമ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. വേരുകൾ ദ്രവിച്ചു നിന്നിരുന്ന മരം കാറ്റത്ത് കട മുറിഞ്ഞ് റോഡിനു കുറുകെ വീഴുകയായിരുന്നു. റോഡരികിൽ കാർ പാർക്ക് ചെയ്ത് ഉടമ സി.ആർ.ജയരാജൻ പുറത്തിറങ്ങി 5 മിനിറ്റായപ്പോഴാണ് മരം വീണത്.
വിദേശ വിനോദ സഞ്ചാരികളെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍
പഞ്ചായത്തിലെ നീർത്തട സംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവ.അംഗീകൃത ഏജൻസിയുടെ ഡയറക്ടറായ ജയരാജൻ. കാർ പൂർണമായും തകർന്നത്. റോഡിന്റെ മറു വശത്തു കൂടെ പോയിരുന്ന അരിമ്പൂർ കൈപ്പിള്ളിയിലെ അബുതാഹിറിന്റെ കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്കൂട്ടർ യാത്രികനും അപകടത്തിൽ പെട്ടു. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി.