ബെൽഗാവി: ലോക്ഡൗൺ നിർദേശം ലംഘിച്ചുവെന്ന് കാണിച്ച് സിആർപിഎഫ് കോബ്ര വിഭാഗത്തിലെ ജവാനെ ചങ്ങലയിൽ പൂട്ടിയിട്ട് കർണാടക പോലീസ്. ഏപ്രിൽ 23നാണ് സച്ചിൻ സാവന്ത് എന്നയാളെ ബെലഗാവി പോലീസ് പിടികൂടിയത്.
വീടിനു പുറത്ത് ബൈക്ക് കഴുകുന്നതിനിടെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. മാസ്ക് ധരിച്ചില്ല എന്നാരോപിച്ചായിരുന്നു നടപടി. ഇതേചൊല്ലി സച്ചിൻ സാവന്തും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. തുടർന്ന് കാലിൽ ചങ്ങലയിട്ട് പൂട്ടിയ ശേഷം റോഡിലൂടെ നടത്തിക്കൊണ്ടുപോകുകയും ചെയ്തു.
ചെരുപ്പ് പോലും ധരിക്കാൻ അനുവദിച്ചിരുന്നില്ല. സ്റ്റേഷനിൽ എത്തിച്ച് കെട്ടിയിടുകയായിരുന്നു. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിമഷധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ കർണാടക ഡിജിപിയോട് വിശദീകരണം തേടിയിരിക്കുകയാണ്.
സദൽഗ പോലീസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അവധിയിലായിരുന്ന കോബ്ര വിഭാഗം ജവാനു നേർക്കുണ്ടായ പെരുമാറ്റം സി.ആർ.പി.എഫിനു മുഴുവൻ അപമാനമുണ്ടാക്കുന്നതാണെന്നും കത്തിൽ പറയുന്നൂ.