മുംബൈ: ദൈനംദിന ആക്ടിവിറ്റികൾ ലോക്ഡൗൺ മൂലം മുടങ്ങിയതോടെ ഇന്ത്യയിലെ കൗമാരക്കാർ പോർണോഗ്രാഫിയിൽ വ്യാപൃതരാകുന്നു. ഫോണിലും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും ആസ്വനിക്കുന്ന 13 നും 15 നും ഇടയില പ്രായക്കാർ കൂടുന്നെന്നും ഇവരുടെ ഈ കാഴ്ച ഉറക്കം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
കളികൾ, കൂട്ടുകാരുമായുള്ള കറക്കം തുടങ്ങി വിനോദത്തിനുള്ള സാഹചര്യങ്ങൾ എല്ലാം ഇല്ലാതായതോടെ സ്ക്രീനു മുന്നിൽ കൗമാരക്കാർ മണിക്കൂറുകൾ ചെലവഴിച്ച് ലൈംഗിക ദൃശ്യങ്ങൾ ആസ്വദിക്കാൻ പ്രവണത കാട്ടുകയാണ്. ചിലർ പ്രായം തെറ്റിദ്ധരിപ്പിച്ച് ഡേറ്റിംഗ് ആപ്പുകളിൽ റജിസ്റ്റർ ചെയ്യുകയും അപരിചിതരുമായി ചാറ്റിംഗ് നടത്തുകയും അശ്ളീല ഫോട്ടോകൾ ഉൾപ്പെടെയുള്ളവ പങ്കു വെയ്ക്കുകയും ചെയ്യുന്നു.
കൗമാരപ്രായത്തിലുള്ളവർ ശരീരത്തിൽ മുറിവ് ഉണ്ടാക്കുന്നതിനെതിരേ മാനസീകാരോഗ്യ വിദഗ്ദ്ധരുടെ മുന്നിൽ പരാതിയുമായി എത്തിയ മാതാപിതാക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സാധാരണയായി സ്വകാര്യത ആഗ്രഹിക്കുന്ന കൗമാരക്കാർ സ്കൂൾ, കോളേജ്, സ്പോർട്ടസ്, സുഹൃത്തുക്കളുമായുള്ള കറക്കം തുടങ്ങി ലോക് ഡൗണിന് മുമ്പ് ചെയ്തിരുന്ന ഔട്ട്ഡോർ ആക്ടിവിറ്റീസെല്ലാം നടത്തിയിരുന്നു.
എന്നാൽ എല്ലാം പോയതോടെയാണ് കൗമാരക്കാർ വിർച്വൽ ലോകത്തേക്ക് പോയത്്. ബോറഡിക്കാൻ തുടങ്ങിയതോടെയാണ് കൗമാരക്കാർ ഓൺലൈനിൽ പരീക്ഷണം തുടങ്ങിയത്. മണിക്കൂറുകളോളം ഓൺലൈനിൽ ചെലവഴിക്കുന്നത്് ഉറക്കക്കുറവും മുഷിപ്പും ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. അടുത്തിടെ ശരീരം മുറിപ്പെടുത്തി എത്തുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. 13 നും 15 നും ഇടയിൽ പ്രായക്കാരാണ് കൂടുതൽ.
ഗുരുതരമല്ലാത്ത പരിക്കുകൾ സ്വയം ഉണ്ടാക്കുന്നതിന് കാരണം തന്നെ ആശുപത്രിയിൽ എത്തിക്കുന്നത് വഴി മാതാപിതാക്കളുടെ ശ്രദ്ധ കിട്ടുകയാണ്. കുട്ടികളിൽ അച്ചടക്കം അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമം കുട്ടികളെ ആക്രമണകാരികളാക്കി മാറ്റുന്നു. കുട്ടികൾ പുകവലിക്കും മദ്യപാനത്തിനും ഇരയാകുന്നതായുള്ള പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കുമെന്ന ആശങ്കയും മാതാപിതാക്കൾ പുലർത്തുന്നുണ്ട്. കുട്ടികളെ ഈ സാഹചര്യത്തിൽ തടയാൻ ശ്രമിച്ചാൽ അവർ ആത്മഹത്യയ്ക്ക് വരെ തയ്യാറാക്കുമെന്നാണ് മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ കണ്ടെത്തൽ.