കൊച്ചി: പ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതം തുറന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമാണ് പക്ഷിസങ്കേതം വീണ്ടും കാഴ്ചക്കാര്‍ക്കായി തുറന്നുനല്‍കിയത്. പത്തു ദിവസത്തോളം എടുത്താണു ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തതെന്ന് റേഞ്ച് ഓഫീസര്‍ മണി സുദര്‍ശം പറഞ്ഞു.
പ്രളയകാലത്ത് ഡാമുകള്‍ തുറന്നതിനു പിന്നാലെ പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടെ പെരുന്പാന്പ്, രാജവെന്പാല, മുള്ളന്‍ പന്നി, ആമകള്‍, മയില്‍ തുടങ്ങിയവയെ കൂട്ടില്‍നിന്നു സമീപത്തുള്ള കാടുകളിലേക്ക് തുറന്നുവിട്ടിരുന്നു. പത്തു ദിവസത്തോളം എടുത്താണു ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തതെന്നു റേഞ്ച് ഓഫീസര്‍ മണി സുദര്‍ശം പറഞ്ഞു.
തട്ടേക്കാട് മുതല്‍ കൂട്ടിക്കല്‍ വരെയും തട്ടേക്കാട് നിന്ന് മുകളിലേക്കും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തില്‍ പുഴയിറന്പ് നഷ്ടപ്പെടുകയും പകരം മണല്‍ തിട്ടകള്‍ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. വനത്തില്‍നിന്നും ഏകദേശം മുന്നൂറ് മുതല്‍ 500 വരെ മീറ്റര്‍ നീളത്തില്‍ പുഴയിലേക്കു മണല്‍ പരപ്പുകളും രൂപപ്പെട്ടിട്ടുണ്ട്.
പ്രളയം തട്ടേക്കാടിന്റെ വിനോദ സഞ്ചാരത്തെ വലിയ രീതിയിലൊന്നും ബാധിക്കില്ല.എന്നാല്‍ തടാകങ്ങളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും മണലും വാരി മാറ്റുക പ്രായോഗികമല്ല. ഉഷ്ണ മേഖലാ വന പക്ഷി സങ്കേതമാണ് തട്ടേക്കാട്. 322 ഇനം പക്ഷികളാണ് ഇവിടേക്കു വര്‍ഷം തോറും എത്തുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ദേശാടനക്കിളികള്‍ എത്തുന്നത്. 1964-ല്‍ ഭൂതത്താന്‍കെട്ട് ഡാം പണിത തോട് കൂടെയാണ് ജല പക്ഷികള്‍ കൂടുതലായി തട്ടേക്കാട് എത്താന്‍ തുടങ്ങിയത്.