തിരുവനന്തപുരം: കാമുകന്റെ വിവാഹം നിശ്ചയിച്ച വാർത്തയറിഞ്ഞ് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇവരുമായി അടുപ്പമുണ്ടായിരുന്ന ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കുമ്മിൾ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനിൽ കണ്ണൻ എന്ന് വിളിക്കുന്ന അരുണിനെ (27) യാണ് കിളിമാനൂർ സിഐ മനോജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് കാട്ടുംപുറം മൂർത്തിക്കാവ് സ്വദേശിനി ആത്മഹത്യ ചെയ്തത്. രണ്ടു മക്കളുള്ള വീട്ടമ്മയുമായി അരുൺ ദീർഘകാലം അടുപ്പം പുലർത്തിയിരുന്നു. വീട്ടമ്മയുടെ ഭർത്താവ് ഗൾഫിലാണ്. ഓട്ടോ ഡ്രൈവറായ അരുൺ വീടുകളിൽ പാൽ എത്തിക്കുന്നത് വഴിയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതും പിന്നീട് അടുപ്പത്തിലായതും.
അതിനിടെയാണ് അരുൺ മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച വിവരം വീട്ടമ്മ അറിഞ്ഞത്. ഈ വിവരം അറിഞ്ഞ് 2 ദിവസത്തിനുള്ളിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
യുവതിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ അരുണിനെ കുറിച്ച് വ്യക്തമായ പരാമർശം ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. അരുൺ യുവതിയെ കന്യാകുമാരിയിലും മറ്റും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും, ശാരീരികമായി ഉപയോഗിക്കുകയും തുടർന്ന് വിവാഹം കഴിക്കുന്നതിന് സ്വർണവും പണവും ആവശ്യപ്പെട്ടെന്നും കുറിപ്പിലുണ്ട്. ഇത് പ്രകാരം സ്വർണവും പണവും യുവതി നൽകുകയും ചെയ്തു.
ഇതിനിടെ മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതറിഞ്ഞ് രണ്ടാം ദിവസമായിരുന്നു യുവതി ജീവനൊടുക്കിയത്. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ഓട്ടോ ഡ്രൈവറായ അരുൺ വീടുകളിൽ പാൽ എത്തിക്കുന്ന ജോലിയും ചെയ്തിരുന്നു. ഇത് വഴി പല സ്ത്രീകളുമായി അരുൺ ബന്ധം പുലർത്തിയിരുന്നു..
മരണ ദിവസം എല്ലാ കാര്യങ്ങൾക്കും നാട്ടുകാർക്കൊപ്പം അരുൺ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് അന്വേഷണം തന്നിലേക്കു നീങ്ങുന്നതായി സൂചന കിട്ടിയതിനെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.