കൊച്ചി: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളെ തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളെയാണ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.
ഇന്ന് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത് 21 പേർക്കാണ്. കാസർകോട് 8 പേർക്കും ഇടുക്കിയിൽ 5 പേർക്കും കൊല്ലത്ത് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്ത് 286 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 256 പേരാണ് ചികിത്സയിൽ കഴിയുന്നത്.165934 പേരാണ് നിലവിൽ പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ നിസാമുദ്ദിനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവരാണ്.
കേരളത്തിലെ ഏഴ് ജില്ലകൾ കൊറോണ തീവ്രബാധിത പ്രദേശങ്ങളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസർകോട്, കണ്ണൂർ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവയാണ് ജില്ലകൾ.
ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗബാധിതരുടെ എണ്ണം 286 ആയി. ഇന്ന് 145 പേർ ആശുപത്രിയിൽ പ്രവേശിച്ചു. സംസ്ഥാനത്ത് രോഗം ബാധിച്ചവരിൽ 200 പേർ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേർ വിദേശികളാണ്. രോഗികളുമായുള്ള സമ്പർക്കം മൂലം 76 പേർക്കാണ് രോഗം ബാധിച്ചത്.