തിരുവനന്തപുരം: വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ നഗരത്തിൽ സംഘർഷം. പ്ലസ് വൺ വിദ്യാർഥിക്ക് നടുറോഡിൽ വെച്ച് ക്രൂരമായി മർദ്ദനമേറ്റു. പട്ടം സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ജെ ഡാനിയലിനാണ് മർദ്ദനമേറ്റത്. ഈ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മറ്റൊരു സ്കൂളിലെ വിദ്യാർഥികളാണ് ഡാനിയേലിനെ മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് വരാൻ ബസ് ഇറങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർത്ഥികൾ ഡാനിയേലിനെ വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു.
ക്രൂര മർദനമേറ്റ് അവശനായ ഡാനിയേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് പോലീസിൽ പരാതി ലഭിച്ചെങ്കിലും പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.
also read- പനി ബാധിച്ച് 12കാരന് ദാരുണാന്ത്യം, മരണം ചികിത്സയില്‍ കഴിയവെ
വിദ്യാർഥിയോടും രക്ഷിതാക്കളോടും നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പട്ടം സ്കൂളിന് സമീപം ഈ വിദ്യാർഥികളെത്തിയതുമായി ബന്ധപ്പെട്ട് ഡാനിയേലുമായി നിലവിൽ ഇരുകൂട്ടരും തർക്കത്തിലായിരുന്നു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത്.