തിരുവനന്തപുരം: ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. സെൽഫി ചിത്രം വൈറൽ അയതോടെയാണ് ജെബി മറുപടി നൽകി രംഗത്ത് വന്നത്.
സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്; മരണം 0
സാധാരണ ഒരു കാര്യം മാത്രമാണ് താന്‍ ചെയ്തതെന്ന് ജെബി പറഞ്ഞു. അതിൽ ഖേദമില്ലെന്നും ജെബി തുറന്നടിച്ചു. രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെബി മേത്തറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്. ദിലീപിനൊപ്പമുള്ള സെല്‍ഫി എടുത്തതിനെ പിന്നിലെ ധാര്‍മികത ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മേത്തര്‍ എടുത്ത സെല്‍ഫിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ നഗരസഭയുടെ വൈസ് ചെയര്‍മാനായ ജെബി മേത്തറും മറ്റ് അംഗങ്ങളും സെല്‍ഫിയിലുണ്ട്.
ജെബിയുടെ വാക്കുകൾ;
‘ദിലീപിനൊപ്പം സെല്ഫിയെടുത്തുവെന്നുള്ളത് സത്യം തന്നെയാണ്. അത് മറച്ചുവെക്കുന്നില്ല. ആലുവ നഗരസഭയുടെ ഗസ്റ്റായിട്ട് വന്നു, ഗസ്റ്റായിട്ട് വന്നപ്പോള്‍ നമ്മള് ഈ മാറിയ സാഹചര്യത്തില്‍, കാലഘട്ടത്തില്‍ ഒരു സാധാരണ കാര്യമായതുകൊണ്ട് സെല്‍ഫിയെടുത്തതില്‍ തെറ്റില്ല. സെല്‍ഫിയെടുത്തതില്‍ എനിക്ക് ദുഖമില്ല.
ആ ഒരു കാര്യത്തിനെ വേറൊരു വിധത്തിലൊന്നും കണ്ടിട്ടില്ല. അന്ന് എല്ലാവരും കൂടിയാണ് ഫോട്ടോ എടുക്കുന്നത്. ഞാന്‍ മാത്രമോണോ സെല്‍ഫിയെടുത്തത്. എന്റെ മാത്രം സെല്‍ഫിയാണ് ഇത്രയും ഫേമസായത്.
കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിലും പ്രതികള്‍ ആകാറുണ്ട്, അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ട്. പി.ടി. തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയില്‍ പങ്കെടുത്ത ആളാണ് ഞാന്‍, അതിഥികളെ തീരുമാനിക്കുന്നത് ഞാനല്ല,’ ജെബി പറയുന്നു.