രണ്ടാഴ്ചയായി ചുട്ടുപൊള്ളുകയാണ് ഭൂമി. കരയില്‍ ഇത്തരത്തില്‍ ഉഷ്ണതരംഗവും ഉയര്‍ന്ന ചൂടും തുടരുമ്പോള്‍ മറുവശത്തു കടലും അസാധാരണമായി ചൂടാകുന്നത് ആശങ്ക ഉണ്ടാക്കുന്നു. സാധാരണ കടല്‍ കൂടുതല്‍ ചൂടായാല്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ട് മഴക്കുളള സാധ്യത ഉണ്ടാകാറാണു പതിവ്. എന്നാല്‍ ഇത്തവണ മഴയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
ഈ സമയത്ത് കടലിന്റെ ചൂട് പരമാവധി 26 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരിക്കും. എന്നാല്‍ രണ്ടുദിവസമായി കടല്‍ വല്ലാതെ ചൂടായിരിക്കുകയാണ്. പലയിടത്തും ചൂട് 30 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടു പോലും ന്യൂനമര്‍ദ്ദവും മഴക്കാറും കാണാത്തത് ശാസ്ത്രജ്ഞര്‍ക്ക് അത്ഭുതമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും 41 ഡിഗ്രി വരെയാണു ചൂട് അനുഭവപ്പെട്ടിട്ടുണ്ട്.
ഒരാഴ്ചയായി കനത്ത ജാഗ്രതാ മുന്നറിയിപ്പുകളാണ് നിലനില്‍ക്കുന്നത്. കടലിന്റെ ചൂട് കൂടിയതോടെ കടലോര പ്രദേശങ്ങളില്‍ രാത്രിയും ചൂടിന് ശമനമില്ലാത്ത സ്ഥിതിയാണ്. കരയിലെ ചൂടിന് രാത്രിയോടെ ശമനം ഉണ്ടാകുമെങ്കിലും കടലില്‍ നിന്നുള്ള ചൂടുകാറ്റ് തുടരുമെന്നതിനാല്‍ ചൂട് കുറയില്ല. എല്‍നീനോ പ്രതിഭാസം ആരംഭിച്ചപ്പോള്‍തന്നെ ഇതാണു സാഹചര്യമെങ്കില്‍ ഇനിയങ്ങോട്ടു രൂക്ഷത കൂടിയേക്കുമെന്നാണ് കൊച്ചി സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. എംജി മനോജ് പറയുന്നത്.
കഴിഞ്ഞദിവസം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തു ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. കനത്ത ചൂടാണെങ്കിലും ഇതുവരെ കാര്യമായ ശുദ്ധജലക്ഷാമം അനുഭവപ്പെടാത്തതാണ് ഏക ആശ്വാസം. പ്രളയത്തിനു പിന്നാലെ വരള്‍ച്ച ആയിരിക്കും എന്ന കണക്കു കൂട്ടല്‍ കൊണ്ട് ജലം ഉപയോഗിക്കുന്നതില്‍ പലയിടത്തും നിയന്ത്രണം പാലിക്കുന്നുണ്ട്.
ഇത് കൂടാതെ വലിയ തോതില്‍ കാട്ടുതീ ഉണ്ടായതും ചൂടിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ ഒരു കാരണമായെന്നാണ് നിഗമനം. വന്യമൃഗശല്യം കുറയ്ക്കാന്‍ കാടിനു തീയിടുന്ന രീതി സ്വീകരിക്കുന്നതും അധികൃതരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. സൂര്യനില്‍ നിന്നുള്ള വിവിധ രശ്മികളില്‍ ഏറ്റവും തീവ്രതയും വേഗവും കൂടിയവ മരങ്ങള്‍ അടക്കം തീര്‍ക്കുന്ന ഹരിതകവചത്തില് തട്ടി ചിതറിതെറിക്കുന്നതോടെ അവയുടെ തീവ്രത കുറയുന്നതാണ് പ്രകൃതിദത്ത സംവിധാനം. ചിതറുന്ന രശ്മികളില്‍ നല്ലൊരുഭാഗം തിരിച്ചു അന്തരീക്ഷത്തിലേക്കു പോകും. തീവ്രതയും ഊര്‍ജവും കൂടിയ ഇതര രശ്മികളെ വലിച്ചെടുത്തു ബാഷ്പീകരിച്ചു ഈര്‍പ്പം ഉണ്ടാക്കുന്നതും വനമാണ്. കാടിന്റെ നാശത്തിലൂടെ ഇല്ലാതാകുന്നത് ഈ സംവിധാനമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.