തിരുവനന്തപുരം: നാടന്‍ പശു പരിപാലനത്തിനുള്ള ദേശീയ അവാര്‍ഡ് തിരുവനന്തപുരത്തുകാരന് വിജയകൃഷ്ണന് സ്വന്തമാക്കി. ഇദ്ദേഹത്തിന് പശുക്കള്‍ക്ക് പുറമെ കുറ്റിച്ചലിലെ വൃന്ദാവന്‍ ഗോശാലയില്‍ കൃഷിയുമുണ്ട്. വിജയകൃഷ്ണന്റെ ഫാമില്‍ വെച്ചൂര്‍ പശുവും കാസര്‍ഗോഡ് കുള്ളനും അടക്കം നിരവധി പശുക്കളുണ്ട്. ആന്ധ്രയില്‍ നിന്നെത്തിയ പൊങ്ങാനൂറുകാരും കൂട്ടത്തിലുണ്ട്. തൊഴുത്തിലെ പ്രധാന ആകര്‍ഷണം സ്വര്‍ണ്ണക്കണ്ണുകാരി കപിലയാണ്.
ഈ പശുക്കള്‍ തന്നെയാണ് അവിവാഹിതനായ വിജകൃഷ്ണന് കുടുംബം. പാലു മുഴുവന്‍ കുട്ടിയ്ക്കുള്ളതാണ്. ചാണകം കൃഷിയ്ക്കും. വിജയകൃഷ്ണന്റെ ലക്ഷ്യം സാമ്പത്തിക ലാഭമല്ല, പശുസംരക്ഷണം മാത്രമാണ്. പശുക്കള്‍ക്കുള്ള പ്രധാനഭക്ഷണം പച്ചപ്പുല്ലാണ്. ഇതിനായി പുല്ല് വളര്‍ത്തുന്നുമുണ്ട്. തോട്ടത്തില്‍ നിന്നുള്ള ചക്കയും വാഴയുമെല്ലാം പശുക്കള്‍ക്കുള്ളതാണ്. ഇവിടെ നടക്കുന്നത് സാഭാവിക ബീജസങ്കലനമാണ്.
പത്ത് വര്‍ഷം മുന്‍പ് കുറ്റിച്ചലില്‍ 5 പശുക്കളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് നൂറിലധികം പശുക്കളുണ്ട്. കാളകള്‍ക്കും പശുവിനും പ്രത്യേകം തയ്യാറാക്കിയ തൊഴുത്തും കുട്ടികള്‍ക്കായി പ്രത്യേക തൊഴുത്തും ഉണ്ട്. 15 തൊഴിലാളികളാണ് ഇദ്ദേഹത്തിന്റെ സഹായത്തിനുള്ളത്. കാസര്‍ഗോഡ് കുള്ളന്റെ വംശ സംരക്ഷണത്തിനുള്ള ബ്രീഡ് സേവ്യര്‍ അവാര്‍ഡും പശുപരിപാലനത്തിനുള്ള ദേശീയ അവാര്‍ഡും വിജയകൃഷ്ണന് നേടിയിട്ടുണ്ട്.