മലയാള സിനിമയിലെ സ്ത്രീവിരുദ്ധത ഏറേ ചര്ച്ചയ്കുന്ന സമയമാണിത്. ഒരുകാലത്ത് തീയേറ്ററുകളില്‍ നിറഞ്ഞൊടിയ സിനിമകളിലെ നായകസംഭാഷണങ്ങള് പലതും സ്ത്രീവിരുദ്ധമായിരുന്നെന്നും അവ ആണ് കാണികളെ ഹരം കൊള്ളിക്കാന്‍ വേണ്ടി ചമച്ച കൃത്രിമ സംഭാഷണങ്ങളായിരുന്നുവെന്നുമുള്ള വായന അടുത്തകാലത്തേതാണ് ഉണ്ടായത്.
ഇത്തരത്തില്‍ സിനിമയിലെ ‘പൊളിറ്റിക്കല്‍ കറക്ട്നസ്’ ചര്‍ച്ചയാവുന്ന സോഷ്യല്‍ മീഡിയാ കാലത്ത്, വിരല്‍ ചൂണ്ടുന്നത് രണ്ട് തിരക്കഥാകൃത്തുക്കളിലിലേക്കായിരുന്നു രഞ്ജി പണിക്കര്‍, രഞ്ജിത്ത്. അതില്‍ രഞ്ജി പണിക്കര്‍ മുന്‍പ് താന്‍ എഴുതിയ തിരക്കഥകളിലെ ചില സംഭാഷണങ്ങളില്‍ തനിക്കിന്ന് ഖേദമുണ്ടെന്ന് അടുത്തിടെ പറഞ്ഞിരുന്നു.
രഞ്ജിത്ത് ഈ വിവാദങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിരിക്കയാണ്. താന്‍ എഴുതിയതില്‍ തനിക്കിന്ന് ഖേദമില്ലെന്നും, തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് കരുതുന്നില്ലെന്നും ആ സംഭാഷണങ്ങള്‍ കഥാപാത്രങ്ങളുടേത് മാത്രമാണെന്നും അതല്ലാതെ അവ എഴുതിയ ആളുടെ അഭിപ്രായമല്ലെന്നും പറഞ്ഞു.
‘മുന്‍പ് രചിച്ച സംഭാഷണങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊന്നും സ്ത്രീവിരുദ്ധത ആയിരുന്നില്ല. ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമോ അല്ലെങ്കില്‍ തമാശകളോ ആയിരുന്നു ആ സംഭാഷണങ്ങള്‍’, രഞ്ജിത്ത് പറയുന്നു. ഒരു കഥാപാത്രം പറയുന്ന സംഭാഷണശകലം സന്ദര്‍ഭത്തില്‍ നിന്ന് അടര്ത്തിയെടുക്കരുത്.അങ്ങനെ കാണുന്നതാണ് ഈ വിവാദങ്ങള്‍ക്ക് കാരണെന്നും ‘നിരുപദ്രവകരങ്ങളായ തമാശകളെ സ്ത്രീവിരുദ്ധമെന്ന് വിളിക്കരുതെന്നും പറയുന്നു രഞ്ജിത്ത് പറഞ്ഞു.