തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൂടാതെ രാത്രികാല കർഫ്യൂവും തുടരും അവശ്യ സർവീസുകൾക്ക് മാത്രമാകും ഇന്ന് പ്രവർത്തനാനുമതി.
കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കും. നഗരാതിർത്തി പ്രദേശങ്ങൾ ബാരിക്കേഡുകൾ വച്ച് പൊലീസ് പരിശോധന നടത്തും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ.
ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങൾ സമയക്രമവും കോവിഡ് 19 പ്രോട്ടോകോളും കർശനമായി പാലിക്കേണ്ടതാണ്.
സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.