വെണ്ണിയോട്:”ഒരു യാത്ര പോകുകയാണ്. മരണ വിവരം ഈ നമ്പറുകളില്‍ അറിയിക്കണം വീട്ടിലെ അലമാരയില്‍ വെച്ചിട്ടുള്ള പണം സുഹൃത്തിന് നല്‍കണം” എന്നെഴുതി വച്ച കത്ത് വെണ്ണിയോട് പുഴക്കരയിലെ ബാഗില്‍ നിന്നും കിട്ടിയപ്പോഴും നാട്ടുകാര്‍ ഉള്ളുരുകി പ്രാര്ഥിക്കുകയായിരുന്നു, അവിവേകം ഒന്നും സംഭവിക്കരുതേ എന്ന്.
എന്നാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.15ഓടെ ഗൃഹനാഥന്റെ മൃതദേഹം പുഴയില്‍ നിന്ന് പുറത്തെടുത്തതോടെ നാടിന്റെയൊന്നാകെയുള്ള ആഗ്രഹം വിഫലമായിപ്പോയി.
പുഴക്കരയില്‍ ചെരുപ്പുകളും ഒരു ബാഗും കുടകളും വച്ച് നാലംഗ കുടുംബം നടന്നടുത്തത് പുഴയുടെ കാണാക്കയത്തിലേക്കാണ്. വാര്‍ത്ത നാടാകെ പരന്നതോടെ വെണ്ണിയോടിന്റെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ കടവിലേക്ക് കുതിച്ചെത്തി.
നിര്‍മാണ തൊഴിലാളിയായ ചുണ്ടേല്‍ ആനപ്പറ കല്ലുരുട്ടി പറമ്പില്‍ നാരായണന്‍കുട്ടി ( 45 ) ഭാര്യ ശ്രീജ (37) മക്കളായ സൂര്യ (11) സായൂജ് (9 ) എന്നിവരാണ് നാടിനെ മുഴുവന്‍ നടുക്കി വെണ്ണിയോട് പുഴയില്‍ ചാടിയത്.
ഇതില്‍ നാരായണന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ആനപ്പാറയിലെ വാടക വീട്ടില്‍ നിന്ന് ശനിയാഴ്ച വൈകിട്ടാണ് ഇവര്‍ വെണ്ണിയോട് എത്തിയത്. ഇവിടുത്തെ ഹോട്ടലില്‍ നിന്ന് ചായ കഴിച്ച് ഇറങ്ങിയ ഇവര്‍ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് ആരും കണ്ടിരുന്നില്ല.
എന്നാല്‍, ഇന്നലെ രാവിലെ 9 മണിക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ നിന്ന് വെണ്ണിയോട് പൊയില്‍ പുഴയിലേക്ക് ഇറങ്ങുന്ന പടവില്‍ ഉപേക്ഷിച്ച നിലയില്‍ ലേഡീസ് ബാഗും കുടകളും ചെരിപ്പും പടവില്‍ നിന്ന് പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കാല്‍പ്പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കമ്പളക്കാട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗിലെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തുന്നതും തിരച്ചില്‍ ആരംഭിച്ചതും.
നാട്ടുകാരില്‍ പലരും വെള്ളത്തില്‍ ചാടി തിരച്ചിലിലും പങ്കാളികളായി. പുഴയുടെ ഇരു കരകളിലും നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ശക്തമായ അടിയൊഴുക്കുള്ള പുഴയില്‍ തിരച്ചില്‍ നടത്തുകയെന്നത് സാഹസികമായിരുന്നു. പുഴയില്‍ ആറാള് പൊക്കത്തില്‍ വെള്ളമുണ്ടെന്നാണ് പ്രദേശവാസികള്‍ തന്നെ പറയുന്നത്. എന്നിട്ടും ജീവന് തന്നെ പണയപ്പെടുത്തിയായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ തിരച്ചില്‍.
കുടുംബനാഥനായ നാരായണന്‍കുട്ടിയുടെ മൃതദേഹം ഉച്ചയ്ക്ക് 1.15 ന് പുഴയിലേക്ക് ചാടി എന്ന് കരുതുന്ന സ്ഥലത്ത് നിന്ന് 50 മീറ്റര്‍ താഴെനിന്നു കിട്ടി. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ചുണ്ടേല്‍ ആര്‍സിഎച്ച്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സൂര്യ. സഹോദരന് സായൂജ് ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയും.
നാരായണന് ഈ പുഴയും പരിസരവും നേരത്തെ അറിയാമായിരുന്നുവെന്ന നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. നിര്‍മാണ തൊഴിലാളിയായ നാരായണന് അടങ്ങുന്ന തൊഴിലാളികളാണ് കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വെണ്ണിയോട് പുഴയോരത്തുളള പൊതുശ്മശാനവും പുഴയിലേക്കുള്ള നടവഴിയും നിര്‍മിച്ചത്.
ഇവിടെ പുഴയ്ക്ക് നല്ല ആഴവും കുത്തൊഴുക്കും ഉണ്ട്. എന്നതിന് പുറമേ അധികമാരും എത്താത്ത സ്ഥലവുമാണ് ഇവിടം. ഇതു മുന്‍കൂട്ടികണ്ട് തന്നെയാകാം ഈസ്ഥലം നാരായണന്‍കുട്ടി തിരഞ്ഞെടുക്കാന്‍ കാരണം. കൂടാതെ ഭാര്യ ശ്രീജ പള്ളിക്കുന്ന് സ്വദേശിയാണ്. ഇത് കൊണ്ട് തന്നെ ഈ സ്ഥലം നാരായണനു കൃത്യമായി അറിയാം. കൂടാതെ നാരായണന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും കുടുംബത്തിന് കടബാധ്യതയുള്ളതായും പറയപ്പെടുന്നുണ്ട്.
നാട്ടുകാരില്‍ പലരും വെള്ളത്തില്‍ ചാടി തിരച്ചിലിലും പങ്കാളികളായി. പുഴയുടെ ഇരു കരകളിലും നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ശക്തമായ അടിയൊഴുക്കുള്ള പുഴയില്‍ തിരച്ചില്‍ നടത്തുകയെന്നത് സാഹസികമായിരുന്നു. പുഴയില്‍ ആറാള് പൊക്കത്തില്‍ വെള്ളമുണ്ടെന്നാണ് പ്രദേശവാസികള്‍ തന്നെ പറയുന്നത്. എന്നിട്ടും ജീവന് തന്നെ പണയപ്പെടുത്തിയായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ തിരച്ചില്‍. നാട്ടുകാരും തുര്‍ക്കി ജീവന് രക്ഷാസമിതി പ്രവര്‍ത്തകരും സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് ആഴങ്ങളില്‍ മുങ്ങിത്തപ്പിയത്. തിരച്ചില്‍ പുരോഗമിക്കവെ കടവിന്റെ 50 മീറ്റര്‍ താഴെ നിന്നും ഗൃഹനാഥന്റെ മൃതദേഹം കല്‍പ്പറ്റ ഫയര്‍ഫോഴ്സിലെ സ്കൂബാ ഡൈവര്‍ ആഴങ്ങളില്‍ നിന്നുയര്‍ത്തി. ഇതോടെയാണ് അത്രനേരം നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.
ആനപ്പാറ കാട്ടുനായിക്ക കോളനിക്ക് സമീപത്തെ വാടക വീട്ടിലായിരുന്നു നാരായണനും കുടുംബവും താമസിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കരാര്‍ ജോലി നിര്‍ത്തിയിരുന്നു. പിന്നീട് കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തി വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അലട്ടിയിരുന്നു. മറ്റു പ്രയാസങ്ങളൊന്നും കുടുംബത്തില്‍ ഉണ്ടായിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. വീട് പൂട്ടിയ ശേഷം താക്കോല്‍ താഴില്‍ തന്നെ വച്ചിരുന്നു. തൊട്ടടുത്ത വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ വീട് അടഞ്ഞ് കിടക്കുന്നതാണ് കണ്ടത്. കുടുംബത്തിന്റെ പ്രയാസം മനസിലാക്കി നാരായണന്റെ ഭാര്യ ശ്രീജക്ക് ആനപ്പാറ അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി ലഭിച്ചിരുന്നു.