കാസർഗോഡ്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ ആൽബിൻ അറസ്റ്റിലായിരുന്നു. ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകി സഹോദരിയെ കൊലപ്പെടുത്താൽ ആൽബിനെ ചൊടിപ്പിച്ചത് ആൽബിന്റെ പല സ്വഭാവ ദൂഷ്യങ്ങളും ആനി കണ്ടെത്തിയതോടെ. ആൽബിൻ ആനിയോട് മോശമായി പെരുമാറിയിരുന്നു.
മാത്രമല്ല തുടർച്ചയായി ആൽബിൻ അശ്ലീല വീഡിയോകൾ കാണുന്നുണ്ടായിരുന്നു. ഈ വിവരം ആനി മനസിലാക്കിയിരുന്നു. കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ആൽബിൻ എന്നാണ് വിവരം.
സ്വന്തം രക്തം എന്ന് പോലും നോൽക്കാതെയാണ് ആൽബിൻ ആനിയോട് മോശമായി പെരുമാറിയത്. ഇക്കാര്യവും അശ്ലീല വീഡിയോകൾ കാണുന്ന കാര്യവും ആനി പുറത്ത് പറയുമോ എന്ന ഭയം ആൽബിന് ഉണ്ടായിരുന്നു. മാത്രമല്ല തന്റെ സുഹൃത്തുക്കളെ വീട്ടുകാർക്കിഷ്ടമല്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നു.
ആൽബിന്റെ സ്വഭാവ രീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതോടെ അവരെ ഇല്ലാതാക്കി സ്വത്ത് വിറ്റ് നാട്ടിൽ നിന്നും പോകാനായിരുന്നു ആൽബിന്റെ പദ്ധതി. ഇതിനായിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ ആൽബിൻ ശ്രമിച്ചത്. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആനി വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മരിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത ആൽബിൻ ബെന്നി എന്ന 22 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ 31നാണ് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയത്. ഇതിനിടെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീമിൽ മറ്റുള്ളവർ വീടിന് പുറത്തായിരുന്ന സമയം ആൽബിൻ എലിവിഷം കലർത്തി. തുടർന്ന് ആനിയും പിതാവ് ബെന്നിയും അമിതമായി ഐസ്ക്രീം കഴിച്ചു. ഐസ്ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മയെ നിർബന്ധിച്ച് ആൽബിൻ ഐസ്ക്രീം കഴിപ്പിച്ചു. തനിക്ക് തൊണ്ട വേദനയാണെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിക്കുന്നതിൽ നിന്നും തന്ത്രപൂർവം ഒവിവായി. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ആനിക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടൻ ചികിത്സ നൽകി. എന്നാൽ സ്ഥിതി ഗുരുതരമായതോടെ അഞ്ചാം തീയതി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനി അന്ന് തന്നെ മരിച്ചു. പിന്നാലെ ബെന്നിയെയും ബെസിയെയും ഛർദിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി.
പരിശോധനയിൽ രക്തത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തി. തുടർന്ന് തനിക്കും അസ്വാസ്ഥ്യമുണ്ടെന്ന വാദവുമായി ആൽബിനും ആശുപത്രിയിലെത്തി. എന്നാൽ പരിശോധനയിൽ ആൽബിന്റെ രക്തത്തിൽ നിന്നും വിഷാംശം കണ്ടെത്തിയില്ല. ആനിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണമായി പറഞ്ഞിരുന്നത് വിഷസാന്നിധ്യമാണ്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഐസ്ക്രീം ഉൾപ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആൽബിൻ അറസ്റ്റിലായത്. ആഴ്ചകൾക്ക് മുൻപ് ചിക്കൻ കറിയിൽ വിഷം ചേർത്തു നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഐസ്ക്രീമിൽ കലർത്തുകയായിരുന്നെന്നു പ്രതി പൊലീസിനോട് പറഞ്ഞു. പ്രണയവിവാഹം നടത്താൻ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്.