തൃശ്ശൂര്‍: അച്ഛന്റെ അകാല മരണത്തില്‍ മനംനൊന്ത് നീതി ആവശ്യപ്പെട്ട് മകളുടെ കരളലിയിക്കുന്ന കുറിപ്പ്. പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ കോണ്‍ഗ്രസ് ഭരണ സമിതിയുടെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഷാജിയുടെ മകള്‍ സ്വാതിയാണ് ഫേസ്ബുക്ക് കുറിപ്പില്‍ അച്ഛന് മരണവാതില്‍ സമ്മാനിച്ചതാരെന്നാണ് ചോദിക്കുന്നത്.
മുന്‍പ് ജോലി ചെയ്തിരുന്ന കാളികാവ് പഞ്ചായത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള ആദരവ് സ്വന്തമാക്കിയ ഷാജിക്ക് പാവറട്ടി പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍ ആണ്.
കഴിഞ്ഞ മാസം 25-നാണ് ഷാജിയെ പറപ്പൂര് മുള്ളൂര്കായല് പരിസരത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുകയും പിന്നീട് ജീവന് അവസാനിപ്പിക്കുകയായിരുന്നു.
മരണത്തില്‍ ഷാജിയുടെ ഭാര്യ ഷീബ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടന്നുവരുകയാണ്.
മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തില്‍ വിശിഷ്ടസേവനത്തിന് ഷാജിക്ക് പുരസ്കാരം ലഭിച്ചപ്പോള്‍ പാവറട്ടിയില്‍നിന്ന് തൂക്കുകയറാണ് ലഭിച്ചതെന്ന് സ്വാതി പറയുന്നു. ഷാജിക്ക് ലഭിച്ച പുരസ്കാരത്തിന്റെ ചിത്രവും മറുഭാഗത്ത് തൂക്കുകയറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് കുറിപ്പ്.
”ലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മൊമെന്റോ (ഇടത് )….തൃശൂർ ജില്ലയിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മറ്റൊരു മൊമെന്റോ (വലത് )…..ഈ മരണ വാതിൽ അച്ഛന് സമ്മാനിച്ചതാര് ??S.S ഓ ,ഡി.ഡി.പി യോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റു ഭരണസമിതി അംഗങ്ങളുമോ ??# we need justice
സ്നേഹമാണച്ഛൻ ..
സ്നേഹസാഗരമാണച്ഛൻ …
ആ സ്നേഹം നിഷേധിച്ചവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ….. .
ഞങ്ങളുടെ ദുഃഖാഗ്നിയിൽ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ ….”