ഷംനാ കാസിമിനെ വിവാഹം കഴിക്കുന്നതിനു വേണ്ടി തന്നോട് ഭർത്താവ് റഫീഖ് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായി ഭാര്യയുടെ വെളിപ്പെടുത്തൽ. മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസാണ് തന്റെ ഭർത്താവ് റഫീഖിന് ഷംനയുടെ ഫോൺ നമ്പർ നൽകിയതെന്നും പറയുന്നു.
കൂടാതെ ആൽബങ്ങളിൽ അഭിനയിക്കുന്നവരുടെ മൊബൈൽ നമ്പരുകളും ഹാരിസ് കൈമാറിയിട്ടുള്ളതായി അവർ പറഞ്ഞു. ഷംനയെ ഫോണിൽ വിളിച്ച് സംസാരിച്ച സ്ത്രീ താനല്ലെന്നും ഇത്തരത്തിൽ പല കേസുകളിലായി ഭർത്താവ് ജയിലിൽ കിടന്നിട്ടുണ്ടന്നും റഫീഖിനെ ഭാര്യ വെളിപ്പെടുത്തി.
ഷംന കാസിം അടക്കമുള്ള നിരവധി പേരെ ഭീഷണിപ്പെടുത്തി ഹാരിസ് പണം തട്ടാൻ ശ്രമിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ രഹസ്യകേന്ദ്രത്തിൽ പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതിയും തൃശ്ശൂർ സ്വദേശിയുമായ ഹാരിസിനെ പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് ഉന്നതതല അന്വേഷണ വിഭാഗം കരുതുന്നത്.