ലണ്ടൺ: ലോകത്ത് സർവ മേഖലകളും കൊറോണ രോഗ വ്യാപനം മൂലം പ്രതിസന്ധയിലാണ്. ഒട്ടേറെ പേർക്ക് ജോലി നഷ്ടമായിരിക്കുന്നു. അതുകൊണ്ടുതന്നെ വാടകയ്ക്ക് താമസിക്കുന്നവരിൽ പലർക്കും ഉടമയ്ക്ക് നൽകാൻ പണമില്ല. എന്നാൽ ഇത്തരത്തിൽ താമസിക്കുന്ന വീട്ടിലെ സ്ത്രീകളെ ഉമടകൾ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് റിപ്പോർട്ട്.
ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ തൊഴിൽ വ്യവസായ രംഗങ്ങൾ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗൺ മൂലം പലർക്കും ജോലിയും ശമ്പളവുമില്ല. ഈ സാഹചര്യം മുതലെടുത്ത് യുഎസിലെ ഹവായിയിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണ്.
താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നൽകാൻ കഴിയാത്തതിനാൽ പല സ്ത്രീകളും ചൂഷണം നേരിടേണ്ടി വരുന്നതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കെട്ടിട ഉടമകൾക്ക് വാടകയ്ക്ക് പകരമായി സ്ത്രീകളെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഇത്തരത്തിൽ നിരവധി പരാതികളാണ് ഉയരുന്നതെന്ന് ഹവായ് സ്റ്റേറ്റ് വനിതാ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാറ ജബോള കാർലസ് പറഞ്ഞു. ഈ പദവിയിൽ ചുമതലയേറ്റ് രണ്ട് വർഷമായി ആദ്യമായാണ് പരാതികളുടെ എണ്ണത്തിൽ ഇത്തരത്തിൽ വർദ്ധനയുണ്ടാകുന്നതെന്ന് അവർ വ്യക്തമാക്കി.
ചില കെട്ടിട ഉടമകൾ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേർപ്പെടാൻ തുറന്നുപറയുകയാണ്. എന്നാൽ ഭൂരിഭാഗം പേരും ഇത്തരം തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നു. വാടക സംബന്ധിച്ച കാര്യം മൊബൈൽ ചാറ്റിങ്ങിലൂടെ പറയുന്നതിനിടെ ഒരു സ്ത്രീക്ക് അവരുടെ കെട്ടിട ഉടമ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനൽകിയ സംഭവമുണ്ടായി. ചില കെട്ടിട ഉടമകൾ വാടകക്കാരെ സ്വന്തം അപ്പാർട്ട്മെന്റുകളിലേക്ക് ക്ഷണിക്കുന്നു കാർലസ് പറഞ്ഞു.