കണ്ണൂർ : ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന മാരകവൈറസാ കോവിഡ് 19 വ്യാപനം തടയാ്# കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾക്ക് ശക്തമായ നടപടികളിലൂടെ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് സിനിമാതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരി.
പിണറായിക്കു മാത്രമേ ഇതൊക്കെ കഴിയൂ. കണ്ടില്ലേ, എന്തൊരു ആർജവമാണ് ആ വാക്കുകൾക്ക്. മുഖ്യമന്ത്രിയുടെ കണ്ണെത്താത്ത ഏതെങ്കിലും മേഖലയുണ്ടോ. എല്ലാവരെയും ചേർത്തുപിടിക്കുകയല്ലേ. ഈയൊരു ആപത്സന്ധിയിൽ പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ ഭാഗ്യമാണെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
കേമൻമാർ നാട്ടിൽ പലരുമുണ്ടാകും. എന്നാൽ പിണറായി കേമന്മാരിൽ കേമനാണ്. അതുകൊണ്ടാണ് പ്രളയകാലത്തെന്നപോലെ ഇപ്പോഴും നാടിനെ മുന്നിൽനിന്നു നയിക്കാൻ കഴിയുന്നത്. ആരോഗ്യ മന്ത്രി കെകെ ശൈലജയെയും ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രശംസിച്ചു.
ശൈലജ മിടുക്കിയാ. നിപാ കാലത്തുതന്നെ കേരളം അവരുടെ കഴിവ് ശ്രദ്ധിച്ചതാണ്. ഇപ്പോൾ അതിനു കൂടുതൽ ശോഭയുണ്ടെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. തൊണ്ണൂറ്റാറിലെത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി കോറോത്തെ പുല്ലേരി വാധ്യാരില്ലത്തുതന്നെയാണ് ഇപ്പോൾ.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ വൈകിട്ട് അഞ്ചു കഴിയുമ്പോഴേ അച്ഛൻ കിടക്കയിൽനിന്ന് വിളി തുടങ്ങുമെന്ന് മകൻ ഭവദാസൻ പറഞ്ഞു. അസുഖബാധിതനായി ചികിത്സയും വിശ്രമവുമായി കുറച്ചുകാലം എറണാകുളത്ത് ഇളയമകൻ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനൊപ്പമായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി.