കാഞ്ഞങ്ങാട്: ഏറെ കാലമായി പ്രവർത്തിക്കാതെ പൊടിപിടിച്ചുകിടന്നിരുന്ന നാലുനില കെട്ടിടം അഞ്ച് മണിക്കൂർ കൊണ്ട് ഐസൊലേഷൻ കേന്ദ്രമാക്കി മാറ്റി ഡിവൈഎഫ്ഐ. കാഞ്ഞങ്ങാട് നെഹ്റു കോളേജിന് മുൻഭാഗത്തുള്ള കേന്ദ്ര സർവകലാശാലയുടെ ക്യാമ്പസായി മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് വളരെ പെട്ടെന്നുതന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കി പ്രവർത്തന സജ്ജമാക്കിയത്.
ഇരുന്നൂറിലധികം വരുന്ന, നീലേശ്വത്തേയും കാഞ്ഞങ്ങാട്ടേയും ഡിവൈഎഫ്ഐ വൊളന്റീയർമാരാണ്, ശൂചീകരണ പ്രവർത്തനത്തിൽ ഏർപെട്ടത്. 12 മണിക്ക് തുടങ്ങിയ ശുചീകരണം കൃത്യം നാലുമണിയോടെ പൂർത്തിയായി. നന്നാക്കിയെടുക്കാൻ വിഷമമാണെന്ന് കരുതി ഒഴിവാക്കിയ, നൂറിലധികം മുറികളുള്ള കെട്ടിടമാണ് അഞ്ച് മണിക്കൂറിനുള്ളിൽ പുത്തൻ കെട്ടിടമായി മാറിയത്.
ജില്ലയിൽ ഏറ്റവുമധികം ആളുകളെ ഉൾകൊള്ളിക്കാൻ കഴിയുന്ന ക്യാമ്പാണ് ഇവിടെ സജ്ജമായിരിക്കുന്നത്. വയറിംഗും പ്ലബിംഗുമടക്കം വളരെയധികം പണച്ചെലവ് വേണ്ടിവരുമെന്ന് കരുതി ഒഴിവാക്കിയ കെട്ടിടമാണ്
ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമായി കെവിഡ് 19 നിരീക്ഷണ കേന്ദ്രമായി മാറിയത്