ഫ്‌ളോറിഡ: ഭാര്യയെ മര്യാദ പഠിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും മാതാപിതാക്കളെ കൊണ്ടുവന്ന് മാനസികവും ശാരീരകവുമായ പീഡനത്തിന് കൂട്ടു നിന്ന ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും കടുത്ത ശിക്ഷ വിധിച്ച് കോടതി. 24 മാസം നല്ല നടപ്പിനാണ് കോടതി ശിക്ഷ വിധിച്ചത്. വിധി വന്നയുടന്‍ കോടതി മുറിയില്‍ ഉണ്ടായിരുന്ന ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ സിസ്റ്റം അനലിസ്റ്റായ സില്‍ക്കിയെ 2017 സെപ്റ്റംബറില്‍ ദേഹോപദ്രവമേല്‍പിച്ച കേസിലാണ് ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റിലായത്. ഇന്ത്യയില്‍ നിന്നെത്തിയ ഭര്‍തൃപിതാവായ ജസ്ബീര്‍ കത്തിയെടുത്ത് സില്‍ക്കിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഭര്‍തൃമാതാവായ ബുപീന്ദര്‍ ഇവരെ അക്രമിച്ചതായും സില്‍ക്കി പോലീസില്‍ പരാതി നല്‍കി. ദേവ്ബീര്‍ കല്‍സിയും സില്‍ക്കിയും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്തുള്ള സൗഹൃദം അഞ്ചു വര്‍ഷത്തിനുശേഷം വിവാഹത്തിലെത്തുകയായിരുന്നു.
വിവാഹത്തിനുശേഷം ഭര്‍ത്താവ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. 2017 മാര്‍ച്ചില്‍ ദേവ്ബീറിന് കോടതി റീസ്‌ട്രെയിനിംഗ് ഓര്‍ഡര്‍(ഗാര്‍ഹിക പീഡനത്തില്‍നിന്നുള്ള സുരക്ഷ) നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവ് മാതാപിതാക്കളെ ഇന്ത്യയില്‍നിന്നു കൊണ്ടുവന്നത്. ഇവര്‍ക്കുള്ള കുട്ടിയുടെ കസ്റ്റഡി പൂര്‍ണ്ണമായി ഭാര്യ സില്‍ക്കിയെയാണ് കോടതി ഏല്‍പിച്ചിരിക്കുന്നത്.