ടോക്കിയോ: ജപ്പാനില്‍ തുടരുന്ന കൊടുംചൂടില്‍ മരണം 44 ആയി. ഞായറാഴ്ച 11 പേര്‍ മരിച്ചതോടെയാണ് വീണ്ടും മരണനിരക്ക് ഉയര്‍ന്നത്. ജൂലൈ 9 മുതലാണ് അത്യുഷ്ണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.
ജപ്പാനിലെ കുമാഗയയില്‍ അന്തരീഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷ്യസാണ്. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇത്.
മറ്റു പ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസും അതില്‍ കൂടുതലുമാണ് ചൂട്. നഗരങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസ് കൂടി ചൂടു വര്‍ധിക്കാന്‍ സാധ്യതയുള്ളതായി ജപ്പാന്‍ മീറ്ററോളജിക്കല്‍ ഏജന്‍സി അറിയിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളാണ് മരിച്ചത്.
നേരിട്ട് സൂര്യപ്രകാശം തട്ടുന്നതും നിര്‍ജ്ജലീകരണം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറ് വയസ്സുകാരന്‍ കുഴഞ്ഞു വീണ് മരിച്ചതിനെ തുടര്‍ന്ന് പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സ്‌കൂളുകള്‍ക്ക് ജപ്പാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജപ്പാനില്‍ വെള്ളപ്പൊക്കം വന്‍ നാശം വിതച്ചതിന് പിന്നാലെയാണ് ചൂട് രൂക്ഷമാകുന്നത്. കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 200 പേരാണ് ജപ്പാനില്‍ മരിച്ചത്.