പാലക്കാട്: കേരള-തമിഴ്നാട് അതിർത്തിയിൽ ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്കാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്.
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു ആന. തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ചരിഞ്ഞ കാട്ടാനക്ക് സമീപം നിന്നിരുന്ന ആനകളെയും വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
കേരളാ വനാതിർത്തികളിൽ ജാഗ്രത സ്വീകരിക്കേണ്ടതിനെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ചർച്ച നടത്തുകയാണ്. വനമേഖലയോട് ചേർന്ന ജനവാസ മേഖലകളിലെ വളർത്തുമൃഗങ്ങൾക് കുത്തിവെപ്പെടുക്കാനുള്ള നടപടികൾ മൃഗ സംരക്ഷണ വകുപ്പ് ആരംഭിച്ചു