പൊന്നാനി: കടലാക്രമണവും കൊവിഡ് ഭീതിയും മൂലം തീരദേശ ജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിൽ പൊന്നാനി തീരദേശത്ത് എസ്എംഎ പൊന്നാനി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കടലോരത്ത് പ്രാർതഥന നടത്തി.
ശക്തമായ കടലാക്രമത്തിൽ പൊന്നാനി തീരദേശം പൂർണ്ണമായും വെള്ളത്തിലായി. പാലപെട്ടി കടപ്പുറം പള്ളിയിലെ ഖബർസ്ഥാനിൽ കടൽ കയറി ഖബറുകൾ ഒലിച്ചുപോകുന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. സർക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ സ്വാഗതാർഹമെങ്കിലും കടൽ ഭിത്തി അടിയന്തിരമായി നിർമ്മിക്കുക, ഒരൂ തീരദേശ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നും എസ്എംഎ പൊന്നാനി സോൺ ആവശ്യപെട്ടു.
ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് കാസിം കോയയും ആവശ്യം ഉന്നയിച്ചു. കടലാക്രമണ-വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും മാതൃകാപരമായി നടക്കുന്നുണ്ടങ്കിലും അടിയന്തിര സഹായം സർക്കാർ അനുവധിക്കണമെന്നും ആവശ്യപെട്ടു.
കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വസ ക്യാമ്പുകളിൽ പോകാൻ ആളുകൾ തയ്യാറാവാത്ത അവസ്ഥയുമുണ്ട്. അത്തരം ആളുകൾ കുടുംബ വീടുകളിലാണ് മാറി താമസിക്കുന്നത്. അവർക്കും സർക്കാർ ധനസഹായം വേഗത്തിൽ നൽകണമെനും എസ്എംഎ ആവശ്യപെട്ടു.
ഗുരുതരമായ ഇത്തരം സ്ഥിതിഗതികൾ മുന്നിൽ കണ്ട്, അടിയന്തര നടപടികൾ സർക്കാർ കൈക്കൊണ്ട് ദുരിതത്തിലായവർക്ക് സർക്കാർ തുണയാകണമെന്നും എസ്എംഎ ആവശ്യപെട്ടു. മദ്രസ്സ ക്ഷേമനിധി ബോർഡ് അംഗം ഒഒ ശംശു, പി ശാഹുൽഹമീദ് മൗലവി, ഇസ്മാാഈൽ അൻവരി, എ സിദ്ധിമോൻ എന്നിവർ പങ്കെടുത്തു.