നീലേശ്വരം: കടലിലേക്ക് ഒഴുകിപ്പോയ ചെരിപ്പിനു പിന്നാലെ ചെന്ന് തിരയില്‍പ്പെട്ട 4 വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കോസ്റ്റല്‍ വാര്ഡന്മാര്ക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം അഴിത്തല ബീച്ചില്‍ ആയിരുന്നു സംഭവം.
ബീച്ച് കാണാന്‍ ചിത്താരിയില്‍ നിന്നെത്തിയ കുട്ടിയാണ് കടല്‍ത്തിരയില്‍ പെട്ടത്. കടലിലേക്ക് ഒഴുകിപ്പോയ ചെരിപ്പിന് പിന്നാലെ ചെന്ന കുട്ടി വലിയ തിരയില്‍ പെടുകയായിരുന്നു.
എന്നാല്‍ ഇതേസമയം ബീച്ചില്‍ പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കോസ്റ്റല്‍ വാര്ഡന്മാരായ എം നന്ദു, സി നന്ദുലാല്‍, ബോട്ട് ജീവനക്കാരായ രതീഷ് ഷാജു, സിവില്‍ പോലീസ് ഓഫിസര്‍ സനൂപ് എന്നിവരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അഴിത്തലയിലെ തീരദേശ പോലീസിന്റെ ഇടപെടലില്‍ കടലില്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
അതേസമയം, നീലേശ്വരത്ത് നിരോധിത മീൻപിടിത്തം തടയാൻ തീരദേശ പോലീസ്, ഫിഷറീസ് സംഘം സുരക്ഷ ശക്തമാക്കി. കുമ്പള ഷിറിയയിൽ ബോട്ടിൽ രേഖകൾ പരിശോധിക്കാൻ കയറിയ 2 തീരദേശ പോലീസുകാരെ മീൻപിടിത്ത ബോട്ടിൽ തട്ടിക്കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലാണിത്.