കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതായതോടെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗിക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഫറോക്ക് കരുവന്തിരുത്തി എസ്പി ഹൗസില്‍ കോയമോന് (66) ആണ് മരിച്ചത്. സ്കൂട്ടറിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് കോയമോനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം.
മഴു ഉപയോഗിച്ചു വാതില്‍ പൊളിച്ചാണ് ഇയാളെ പുറത്ത് എത്തിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണു സംഭവം നടന്നത്. സ്കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയില്‍ ഗവ. ബീച്ച് ആശുപത്രിയിലാണ് കോയമോനെഇയാളെ ആദ്യം എത്തിച്ചത്.
also read; പെരുമഴ തുടരും, 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പിന്നീട് ഇവിടെ നിന്നു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിപ്പോള്‍ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാത്ത വിധം അടഞ്ഞുപോയി. ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ രണ്ട് പേരും ആംബുലന്‍സിലുണ്ടായിരുന്നു.
also read: ജീവനക്കാർക്ക് ബോണസ് 4000 രൂപ; മറ്റുള്ളവർക്ക് ഉത്സവബത്തയായി 2750 രൂപ
മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ അകത്തുള്ളവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല.തുടര്‍ന്ന് മഴുകൊണ്ട് വെട്ടിപ്പൊളിച്ച് പുറത്തെത്തിച്ച രോഗിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോയമോന് അരമണിക്കൂറോളം ആംബുലന്‍സിനകത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. ചെറൂട്ടി റോഡിലെ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായ കോയമോന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്കൂട്ടര്‍ ഇടിച്ചത്.