ന്യൂഡല്‍ഹി: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. പത്തു ദിവസത്തിലേറെയായി ഇദ്ദേഹത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിട്ട്.
അവശ നിലയില്‍ കണ്ടെത്തിയ അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അജിത് കുമാര്‍ താമസിച്ചിരുന്ന വീട് കുറേ ദിവസമായി അടഞ്ഞ് കിടക്കുകയായിരുന്നു. യാതൊരു ബഹളവുമുണ്ടായിരുന്നില്ല. കൂടാതെ മാസങ്ങളായി വാടകയും നല്‍കിയിരുന്നില്ല.
also read: ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ സഹോദരിയെ കാണാൻ പോയ പതിനെട്ടുകാരൻ ബസിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു!
അജിതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അവശനിലയില്‍ അജിത്തിനെ കണ്ടെത്തിയത്. അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്കാരം നടത്തിയവര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട് വിട്ട് ഡല്‍ഹിയിലെത്തിയതാണ് അജിത്. ഈ അടുത്ത് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവുമുണ്ടായില്ല.