ചാലക്കുടി: പ്രളയം ഏറെ നാശം വിതച്ച നഗരമാണ് ചാലക്കുടി. മഴ ശക്തി പ്രാപിച്ചതോടെയും ഡാമുകള്‍ തുറന്നതും ചാലക്കുടിയുടെ സ്ഥിതി വളരെ ശോചനീയമാക്കി. വെള്ളത്തിന്റെ കുത്തൊഴുകക് മൂലം ചെറിയ കടകളുടെ ഷട്ടര്‍ പൊളിഞ്ഞു പോകുന്ന അവസ്ഥവരെയായി. ഓണം പ്രമാണിച്ച് ടണ്‍ കണക്കിന് സാധനങ്ങളാണ് വ്യാപാരികള്‍ ഇറക്കിയത്. ഓണചന്ത തകൃതിയായി നടക്കുന്ന സമയത്താണ് പ്രളയം നാശം വിതച്ചത്. ഇതോടെ കോടികളുടെ നഷ്ടമാണ് ചാലക്കുടിയില്‍ മാത്രം.
ഓണക്കാലം അടുക്കുമ്പോള്‍ മാര്‍ക്കറ്റിലും വഴിയോരങ്ങളിലുമായി കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാനും വില്ക്കാനുമുള്ള ജനങ്ങളെകൊണ്ട് നിറയും. എന്നാല്‍ ഇത്തവണ ശോകമൂകമാണ് ചാലക്കുടി നഗരം. എവിടെയും അടഞ്ഞു കിടക്കുന്ന കടകള്‍. മൊത്തം ശുചീകരണ പ്രവര്‍ത്തികളിലാണ്. ഈ സാഹചര്യത്തില്‍ കണ്ണിനെ ഈറണിയിച്ചുള്ള കാഴ്ചയാണ് വരുന്നത്. പ്രളയത്തില്‍ നിന്ന് കരകയറാനായി വ്യാപാരികളുടെ ശ്രമ്തതില് തിരിച്ചടിയാകുന്നത് ചാലക്കുടി നിവാസികള്‍ക്കാണ്. കടകള്‍ തുറക്കാതായതോടെ നഗരം മുഴുപട്ടിണിയിലാകുന്ന അവസ്ഥ.
കടകള്‍ വൃത്തിയാക്കുന്ന കൂട്ടത്തില്‍ ബിഎസ്എഫ് ജവാന്മാരും കൂടിയിരുന്നു. ആ നിമിഷത്തിലാണ് പ്രായമായ ഒരു അമ്മയുടെ വരവ്. വൃത്തിയാക്കുന്നത് കുറച്ചു നേരം നോക്കി നിന്ന അവര്‍ അവരെ ലക്ഷ്യമാക്കി നീങ്ങി ചോദിച്ചു. ‘അതില്‍ കേടാവാത്തതുണ്ടോ. കുറച്ചു തരാമോ…?’ നിറകണ്ണുകളോടെയാണ് ആ അമ്മ ചോദിച്ചത്. ആ അമ്മയെ ചേര്‍ത്തു പിടിച്ച് ജവാന്മാരില് ഒരാള്‍ ആശ്വസിപ്പിച്ചു. ശേഷം കേടുവരാത്ത മൂന്നു ചെറിയ ചാക്ക് അരി കണ്ടെത്തി. ഒരു ചാക്ക് എടുക്കാനേ അവര്‍ക്കായുള്ളു. മറ്റു രണ്ടു ചാക്കുകള്‍ ചുമന്നെത്തിച്ച് റോഡ് കടത്തി വിട്ടിട്ടാണ് ഉദ്യോഗസ്ഥന് മടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ചന്തയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍.