തെന്മല: ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു. മോഷ്ടാവിനെ പിന്തുടരുന്നതിനിടയിൽ ട്രെയിനിൽ വീണ് ജീവനക്കാരിക്കും സാരമായി പരിക്കേറ്റു. പാമ്പൻകോവിൽ സ്റ്റേഷൻ മാസ്റ്റർ രശ്മിക്ക്(28) ആണ് ദുരനുഭവം ഉണ്ടായത്.
46,393 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 29,471 പര്‍ക്ക് കോവിഡ്
ചെങ്കോട്ടയിൽ നിന്നും 11.35ന് കൊല്ലത്തേക്ക് പുറപ്പെട്ട ട്രെയിനിൽ ഒറ്റക്കല്ലിനും ഇടമണ്ണിനും മധ്യേയുള്ള തുരങ്കത്തിൽ 12.30ന് ആണ് മോഷണം നടന്നത്. എൻജിനിൽ നിന്നും മൂന്നാമത്തെ ബോഗിയിലായിരുന്നു രശ്മി യാത്ര ചെയ്തത്. ഈ ബോഗിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. തെന്മലയിൽ നിന്നുമാണ് മോഷ്ടാവ് ബോഗിയിൽ പ്രവേശിച്ചത്.
ട്രെയിൻ ഓടി ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ പിന്നിട്ടതോടെ മോഷ്ടാവ് രശ്മിയുടെ അടുത്തെത്തി കത്തികാട്ടി പഴ്സിലുണ്ടായിരുന്ന സ്വർണ്ണം തട്ടിപ്പറിച്ചുകൊണ്ട് ഓടുകയായിരുന്നു. മോഷ്ടാവിനെ പിൻതുടർന്ന രശ്മി ട്രെയിനിൽ വീണ് കൈയ്ക്ക് സാരമായി പരിക്കേറ്റു. തുരങ്കത്തിന് സമീപത്ത് വേഗത കുറച്ച ട്രെയിൻ നിന്നും നിന്നും മോഷ്ടാവ് ചാടി രക്ഷപെട്ടു.
ഉടൻതന്നെ രശ്മി പാമ്പൻകോവിൽ സ്റ്റേഷനിൽ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. അവിടെ നിന്നും ഇടമൺ സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി. ഇടമൺ സ്റ്റേഷൻ മാസ്റ്റർ ഇതേ ട്രെയിനിൽ രശ്മിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.