തിരുവനന്തപുരം: സുമതി വളവിൽ വീണ്ടും അസ്ഥികൂടം കണ്ടെത്തി. വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. മൃതദേഹത്തിന് ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരുമെന്നാണ് വിലയിരുത്തൽ. ഭരതന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിൽ എത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടത്.
ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്കൂട്ടര്‍ മറിഞ്ഞു, ഭര്‍ത്താവിന്റെ കണ്മുന്നില് യുവതിക്ക് ദാരുണാന്ത്യം
വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപം നിന്ന് ലഭിച്ച ഫോൺ നമ്പർ വലിയമല സ്വദേശിയുടെ ആണ്. ഇത് കൂടാതെ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ആളുടേത് ആകാമെന്ന സംശയവുമുണ്ട്.
അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഡി.എൻ.എ പരിശോധനകൾ ഉൾപ്പടെ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കൂ. സുമതിയെ കൊന്ന വളവിൽ വനത്തിനുള്ളിൽ അഞ്ജാത മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നത് പതിവ് കാഴ്ചയാവുകയാണ്. ഇത് പ്രദേശവാസികളിൽ ഭീകരതയും സൃഷ്ടിക്കുന്നുണ്ട്.