കോട്ടയം: കോട്ടയത്ത് ഗുണ്ടാനേതാവ് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച പത്തൊൻപതുകാരൻ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് റിപ്പോർട്ട്. ഷാൻ ബാബുവിന്റെ മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ്. എന്നാൽ മരണത്തിന് മുൻപ് ഷാൻ നേരിട്ടത് ക്രൂര പീഡനങ്ങളാണ് നേരിട്ടതെന്ന് പോസ്റ്റ്മോർട്ടം ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് മണിക്കൂറോളം ഷാൻ മർദനം നേരിട്ടെന്നും നഗ്നനാക്കി ക്രൂരമായി മർദിച്ചു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തുകയും ചെയ്തിട്ടുണ്ട്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. യുവാവിനെ അക്രമിച്ചത് കാപ്പിവടി കൊണ്ടാണെന്നാണ് ജോമോൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഷാനിന്റെ ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. തലയ്ക്കേറ്റ മർദനമാണ് മരണ കാരണം. കോട്ടയം മെഡിക്കൽ കോളെജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ഷാനെ തട്ടികൊണ്ടുപോയ ശേഷം കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയായിരുന്നു. സൂര്യൻ എന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്