കരുളായി: നിലമ്പൂർ ഉൾവനത്തിൽ താമസിക്കുന്ന ആദിവാസി വിഭാഗമായ ചോലനായ്ക്കർക്ക് സ്വിപ്പ് പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർ വോട്ടെടുപ്പ് യന്ത്രം പരിചയപ്പെടുത്തി.
ഗുഹാവാസികളായ ചോലനായ്ക്കർക്ക് അസിസ്റ്റന്റ് കളക്ടർ വിഷ്ണുരാജും സംഘവും നാട്ടിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള മാഞ്ചീരിയിലെത്തിയാണ് യന്ത്രം പരിചയപ്പെടുത്തിയത്. റേഷൻവാങ്ങാനായി ചോലനായ്ക്കർ വിഭാഗക്കാർ വരുന്ന ബുധനാഴ്ചയിലാണ് ഉദ്യോഗസ്ഥരെത്തി റേഷൻ വാങ്ങുന്നതിനിടെ വോട്ടിങ് യന്ത്രം പരിചയപ്പെടുത്തിയത്.
അമ്പതോളം വരുന്ന ചോലനായ്ക്കർ കുടുംബങ്ങൾക്ക് ഇവർ യന്ത്രം പരിചയപ്പെടുത്തി. കരുളായി വില്ലേജ്ഓഫീസർ എൻവി ഷിബുകുമാർ, എസ്വിഒ ടിഎസ് ശ്രീകാന്ത്, ടിഇഒ അനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തണ്ടർ ബോൾട്ടും പോലീസും ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കിയിരുന്നു.