മേലുകാവ്: മേലുകാവിന് സമീപം ചാലമറ്റത്ത് നിന്നും ചാരായവും വാറ്റുപകരണങ്ങളുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ എക്സൈസ് അറസ്റ്റ് ചെയ്തു. വല്ലനാട്ട് സിമി ജോസഫ് (44) ആണ് പിടിയിലായത്. ചാരായം വാറ്റാനായി തയാറാക്കിയ 60 ലിറ്റർ കോടയും നിർമിച്ച ചാരായവും വാറ്റുന്നതിന് ഉപയോഗിച്ച പാത്രങ്ങളും കന്നാസുകളും കണ്ടെടുത്തു.
വീടിന്റെ സൈഡിൽ വെച്ചായിരുന്നു സിമി ചാരായം വറ്റിയിരുന്നത്. ചാരായം വീടിന് സമീപത്തുള്ള തോട്ടിൻ കരയിൽ കൊണ്ടുപോയി വിൽപനയും പ്രതി നടത്തിയിരുന്നു. സിമി മുൻപ് മേലുകാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 13ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട എക്സൈസ് പ്രിവന്റീവ് ഓഫീസർ അഭിലാഷ്, പ്രിവന്റീവ് ഓഫീസർ ശിവൻകുട്ടി , സിഇഒമാരായ പ്രസാദ് പി.ആർ, ഹാഷിം, പ്രദീപ് എം.ജി, ഡ്രൈവർ മുരളീധരൻ എന്നിവർ ചേർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോടയും, ചാരായവും വീടിനു ഉള്ളിൽ സൂക്ഷിച്ച നിലയിൽ ആണ് കണ്ടെത്തിയത്. വാറ്റ് ഉപകരണങ്ങൾ വീടിന്റെ സൈഡിൽ നിന്നും കണ്ടെത്തി.