കാസർകോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊണോണ ബാധിതർ ഉള്ള ജില്ലയാണ് കാസർകോട്. ഇപ്പോഴിതാ ഇവിടെ കോവിഡ് 19ന് ചികിത്സയിലായിരുന്ന പതിനഞ്ചുപേർക്ക് അസുഖം ഭേദമായി. 138പേരാണ് ഇനി ചികിത്സയിലുള്ളത്.
160 പേർക്കാണ് ഇവിടെ രോഗം സ്ഥിരീച്ചിരുന്നത്. കൂടുതൽപേരുടെ ഫലം നെഗറ്റീവാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിഎഒ പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുപേർ, പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ആറുപേർ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നുപേർ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.
ഒരു ഗർഭിണിയും രണ്ടുവയസ്സായ കുട്ടിയും ഡിസ്ചാർജാവുന്നവരുടെ കൂട്ടത്തിലുണ്ട്. നിലവിൽ 22പേരാണ് കാസർകോട് ജില്ലയിൽ ആകെ രോഗമുക്്തി നേടിയത്.