ജോലിക്കിടയില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന മാധ്യമപ്രവര്‍ത്തക പ്രവര്‍ത്തക ആരതി രഞ്ജിത്തിന്റെ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു. ഇന്നലെ (ഓഗസ്റ്റ് 2) വൈകീട്ടാണ് പൊലീസ് ആതിരയുടെ വീട്ടിലെത്തി മൊഴിയെടുത്തത്.
ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ രൂപേഷ് കുമാര്‍ എന്നയാള്‍ തന്നെ ലൈംഗികമായി ആക്രമിക്കാനും പിന്നീട് അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നു കാട്ടി ഓഗസ്റ്റ് ഒന്നാം തിയ്യതിയാണ് തിരുവനന്തപുരം ഡിസിപിക്ക് ആരതി പരാതി നല്‍കിയത്.
ജോലിക്കിടയില്‍ ലൈംഗികാതിക്രമ ശ്രമം നടന്നുവെന്നതും, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്താനുള്ള ശ്രമമുണ്ടായെന്നതും അടക്കമുള്ള കാര്യങ്ങള്‍ ആരതി ഡിസിപിക്ക് നല്കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ജൂലൈ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റെര്‍ലൈറ്റ് പ്ലാന്റിലുണ്ടായ വെടിവെപ്പിനു ശേഷമുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തൂത്തുക്കുടിയിലെത്തിയതായിരുന്നു ആരതി. ഒരുമിച്ച് സഞ്ചരിക്കേണ്ടി വന്നപ്പോള്‍ രൂപേഷ് കുമാറില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് ആരതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഇതിനു പിന്നാലെ നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേര്‍ക്കുണ്ടായിട്ടുള്ള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വരികയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനിയും രാഷ്ട്രീയ തടവുകാരായ ദമ്പതികളുടെ മകളുമായ പെണ്‍കുട്ടി ആക്ടിവിസ്റ്റ് രജേഷ് പോള്‍ പതിനാറാമത്തെ വയസ്സില്‍ തന്നെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയെന്ന് വ്യക്തമാക്കി രംഗത്തു വരികയും ചെയ്തിരുന്നു.