സമൂഹ മാധ്യമങ്ങളല്ല, മുഖ്യധാര മാധ്യമങ്ങളാണ് സ്വയം നിയന്ത്രിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള മനോരമ 2017 ന്യൂസ് മേക്കര്‍ പുരസ്‌കാരം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമ്മാനിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സോഷ്യല്‍ മീഡിയയെ പുകഴ്ത്തിയും പരമ്പരാഗത മാധ്യമങ്ങളെ വിമര്‍ശിച്ചും ഉള്ള മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ നിമിഷങ്ങള്‍ക്കകം സൈബര്‍ ലോകത്ത് വൈറല്‍ ആയി.
”യഥാര്‍ത്ഥത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ അല്ല തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്. സമൂഹ മാധ്യമങ്ങളുടെ ഒരു കുഴപ്പം അതുപയോഗിക്കാന്‍ അറിയാത്ത ചിലര്‍ കൈ കാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന വീഴ്ചകളാണ്, അതേ സമയം ആരോഗ്യകരമായ ഒരുപാട് ചര്‍ച്ചകളും മറ്റും സമൂഹ മാധ്യമങ്ങളില്‍ കാണാന്‍ കഴിയും. ഇന്നത്തെ മുഖ്യധാര മാധ്യമങ്ങളിലെ അവതാരകരായിട്ടുള്ള ചിലരുടെ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സമൂഹ മാധ്യമങ്ങളെക്കാള്‍ ആപല്‍ക്കരമായിട്ടുള്ളത്.”. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വൈകുന്നേരങ്ങളില്‍ മലയാളം ടി വി ചാനലുകളില്‍ വരുന്ന ചര്‍ച്ചകളുടെ സ്വഭാവത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വ്യക്തിപരമായ അധിക്ഷേപം, തെറി വിളി, ഇതെല്ലം നടത്തുന്ന അവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും ചെയ്യുന്നത് പൊതുസംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുന്നവരുടെ ഇടപെടലുകള്‍ അതിരു വിടുമ്പോള്‍ അവതാരകന്‍ നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ നടത്തണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മാധ്യമപ്രവര്‍ത്തകരോട് വിദ്വേഷമോ, അകല്‍ച്ചയോ ഇല്ലെന്നും താന്‍ സംസാരിക്കേണ്ടത് മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്ന സമയത്താകണം എന്ന നിലപാടിനോടാണ് വിയോജിപ്പെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ”ഞാന്‍ പോകുന്ന എല്ലായിടത്തും വടിയും നീട്ടി വരുന്ന ശീലം അവസാനിപ്പിക്കണം, സംസാരിക്കാന്‍ ഉള്ള അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട് വന്നു സംസാരിക്കും” എന്ന മുഖ്യമന്ത്രിയുടെ മറുപടിക്കു സദസ്സില്‍ നിന്നും നല്ല കയ്യടിയാണ് ലഭിച്ചത്. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യ കഥയെ കുറിച്ച് ജോണി ലൂക്കോസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.