കൊച്ചി: മീന്‍ കച്ചവടം നടത്തി ജീവിതം തള്ളി നീക്കുന്ന ഹനാനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിരുദ്ധ പ്രചാരണം നടത്തിയതില്‍ അറസ്റ്റിലായ നൂറുദ്ധീന്‍ പുതിയ വെളിപ്പെടത്തലുമായി രംഗത്ത്. തന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചത് ഓണ്‍ലൈന്‍ മാധ്യമം ആയിരുന്നുവെന്നും, ചുക്കാന്‍ പിടിച്ചത് അവരുടെ ക്യാമറമാനും ആയിരുന്നുവെന്നും നൂറുദ്ധീന്‍ പറയുന്നു.
അര്‍ജുന്‍ എന്നയാള്‍ നല്‍കിയ വിവരമാണ് താന്‍ പറഞ്ഞതെന്നും ഇതേ ഓണ്‍ലൈന്‍ മാധ്യമം തന്നെയാണ് തന്നെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്ന ഹനാനെതിരേ വ്യാജ പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത് വയനാട് സ്വദേശിയും കൊച്ചിയില്‍ ഇപ്പോള്‍ താമസിക്കുന്നയാളുമായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ നൂറുദ്ധീനായിരുന്നു. എന്നാല്‍ എല്ലാം അര്‍ജുന്റെ തിരക്കഥ ആയിരുന്നെന്നും ഇതൊരു പെയ്ഡ് ന്യൂസാണെന്നും അല്ലെങ്കില്‍ ഇത്രയും വാര്‍ത്താ പ്രാധാന്യം കിട്ടില്ലെന്ന് അയാള്‍ പറഞ്ഞതായും നൂറുദ്ധീന്‍ ഫേസ്ബുക്കില്‍ ലൈവിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഈ ഓണ്‍ലൈന്‍ മാധ്യമത്തിന് അതിന്റെ റേറ്റ് കൂട്ടാനായി തന്നെ വെച്ചു ചെയ്ത കാര്യങ്ങളായിരുന്നു ഇത്. വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഹനാനയുടെ കഥ കേട്ടതും തമ്മനത്തേക്ക് പോയതും. എന്നാല്‍ ക്യാമറാമെന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു. ഇതേ തുടര്‍ന്നായിരുന്നു ലൈവില്‍ വന്ന് വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ പേര് പറയരുതെന്നു പറയാന്‍ അര്‍ജുന്‍ വിളിച്ചെന്നും ഇത് വേണമെങ്കില്‍ തന്റെ ഫോണ്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നുമാണ് നൂറുദ്ധീന്‍ പറയുന്നു. സംവിധായകന്‍ അരുണ്‍ഗോപി സിനിമയ്ക്കായി നടത്തിയ പ്രമോഷനാണെന്നും നവരത്നം എന്താണെന്ന് പോലും അറിയാത്ത തന്നോട് ഹനാന്റെ കയ്യില്‍ കിടക്കുന്നത് നവരത്ന മോതിരമാണെന്ന് പറയാന്‍ പറഞ്ഞതും അര്‍ജുനാണെന്നും നൂറുദ്ദീന്‍ പറയുന്നു.
വീഡിയോ അരുണ്‍ഗോപി ഷെയര്‍ ചെയ്തത് തന്നെ ഇത് പെയ്ഡ് ന്യൂസാണെന്നും വ്യാജവാര്‍ത്തയാണെന്നുമുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിയുടെ സഹായിക്കാനുള്ള മനസ്സിനെ ചോദ്യം ചെയ്യുകയാണെന്നും ഇതിനെതിരേ വീഡിയോ ചെയ്യണമെന്നും പറഞ്ഞു. ഈ വര്‍ത്തമാനത്തില്‍ സത്യം തോന്നിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉടന്‍ അതേ ഓണ്‍ലൈന്‍ തന്നെ അക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ എല്ലാവരും ആ പെണ്‍കുട്ടിക്ക് നേരെ തിരിഞ്ഞു. പിന്നീടാണ് അവള്‍ നിരപരാധിയാണെന്നും താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും മനസ്സിലായത്. അങ്ങിനെ ഇന്നലെ മാപ്പു പറഞ്ഞ് ഇട്ട വീഡിയോ രൂക്ഷമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എടുത്തു മാറ്റേണ്ടി വന്നു.