തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സംസ്ഥാനം കലാപ ഭൂമിയായി മാറുകയാണ്. സ്ത്രീകളെ ഒരു തരത്തിലും ക്ഷേത്രത്തില്‍ പ്രവേശിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിഷേധക്കാര്‍. എന്നാല്‍ അവയെല്ലാം പിന്തള്ളി നിരവധി പേരാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പരാജയപ്പെട്ട് പിന്‍വാങ്ങേണ്ട സ്ഥിതിയാണുള്ളത്.
എതിര്‍പ്പുകളെ മറികടന്ന് ഇന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പ്രവേശിച്ചതിലൂടെ സംഘപരിവാര്‍ വന്‍ വര്‍ഗീയ കലാപമാണ് ലക്ഷ്യമിട്ടതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആ ലക്ഷ്യത്തിന്റെ സൂചര ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്ര പാതിവഴിയില്‍ നിര്‍ത്തിവെച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്ന് നടപ്പന്തലില്‍ എത്തുന്നത് വരെയുള്ള രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നത് വിരല്‍ ചൂണ്ടുന്നത് ഗൂഡാലോചനയിലേക്കാണ്.
അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന് ആരോപിക്കുന്നു. സന്നിധാനത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.