മുംബൈ: പ്രതിയുടെ പേരിലുള്ള കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാൻ 18,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയാണ് ആന്റി കറപ്ഷൻ ബ്യൂറോ പിടികൂടിയത്.
ഡോംഗ്രി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടറായ സഞ്ജീവ് നിംബാൽക്കറിനെയാണ് അറസ്റ്റ് ചെയ്തത്. ചൂതാട്ടവുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് അലി വാലി മൻസൂരി എന്നയാളെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പക്കൽ നിന്നും നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാൻ 20,000 രൂപ നിംബാൽക്കർ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
ഇതിനെക്കുറിച്ച് മൻസൂരിയുടെ ബന്ധു എസിബിയിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൈക്കൂലി നൽകിയതിന് മൻസൂരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്ന് എസിബി വൃത്തങ്ങൾ അറിയിച്ചു.
also read- യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ബംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി