ജയ്പൂർ: ബിജെപി എംഎൽഎയ്ക്കെതിരെ പത്തുമാസത്തിനിടെ രണ്ടാമത്തെ ബലാത്സംഗക്കേസ്. രാജസ്ഥാനിലെ ഗോഗുണ്ട മണ്ഡലത്തിലെ എംഎൽഎയായ പ്രതാപ് ഭീലിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.
വിവാഹ വാഗ്ദാനവും ജോലി വാഗ്ദാനവും നൽകിയാണ് യുവതിയെ എംഎൽഎ ബലാത്സംഗം ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പ്രതാപ് ബലാത്സംഗം ചെയ്തുവെന്ന് കാട്ടി യുവതി അംബമാത പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായും തുടർന്ന് നിരവധി തവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.
അതേസമയം, 10 മാസം മുമ്പ് മറ്റൊരു യുവതിയും സമാന ആരോപണങ്ങളുമായി പ്രതാപിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. ജോലി ആവശ്യപ്പെട്ടാണ് എംഎൽഎയെ യുവതി സന്ദർസിച്ചത്. ജോലി ലഭ്യമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞവർഷം മാർച്ചിൽ വീട്ടിലെത്തിയ എംഎൽഎ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായും പറയുന്നു.
എന്നാൽ, രണ്ടുയുവതികളുടെയും ആരോപണങ്ങൾ എംഎൽഎ നിഷേധിച്ചിരിക്കുകയാണ്.