ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിർണായകമാണെന്നും ആർടിപിസിആർ പരിശോധന കർശനമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കോവിഡ് വ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലേക്ക് അയക്കാൻ 50 കേന്ദ്ര സംഘങ്ങളെ രൂപീകരിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്ഭൂഷൺ, നീതി ആയോഗ് അംഗം വി കെ പോൾ എന്നിവർ ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 96982 പേർക്ക് കൂടി രോഗം ബാധിച്ചു. 446 പേർ രോഗം ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ പ്രഖ്യാപിച്ചു.