അഹമ്മദാബാദ്: രാജ്യത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ മരുന്നുനിർമ്മാണ കമ്പനികളിൽ ഒന്നായ കാഡില ഫാർമസ്യുട്ടിക്കൽസിൽ കൊവിഡ് ബാധ. 26 ജീവനക്കാർക്ക് വൈറസ് ബാധയുണ്ടായി. മൂന്നു പേർ മരണമടഞ്ഞു. വെള്ളിയാഴ്ചയാണ് മൂന്നു പേർ മരിച്ചത്.
പാക്കിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഒരാൾ 59 വയസ്സുള്ള പ്രമേഹ രോഗിയായിരുന്നുവെന്നും കമ്പനി വക്താവ് ചുണ്ടിക്കാട്ടി. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മേയ് ആദ്യം കമ്പനി അടച്ചിരുന്നു. വീണ്ടും തുറക്കാൻ ഇരിക്കേയാണ് മൂന്നു പേർ മരണമടയുന്നത്.
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രദേശിക ഭരണകൂടത്തിന്റെ് പങ്കാളിത്തത്തോടെ കമ്പനി അണുവിമുക്തമാക്കുമെന്ന് കാഡില ഫാർമസ്യുട്ടിക്കൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ദോൽകയ്ക്കു പുറമേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും എത്യോപ്യയിലും കമ്ബനിക്ക് യൂണിറ്റുകളുണ്ട്. മരുന്ന് ഉത്പാദനത്തിനുള്ള നിർണായക ചേരവുകൾ നിർമ്മിക്കുന്നതിനുള്ള കമ്ബനിയാണ് കാഡിലയുടേത്.