ശ്രീനഗര്‍: ബിജെപിയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് മെഹബൂബാ മുഫ്തി. ജമ്മുകാശ്മീരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമനം ഒരു കപ്പ് വിഷം കുടിച്ചതുപോലെയാണെന്ന് അവര്‍ പറഞ്ഞു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീര്‍ ജനതയെ രക്ഷിക്കാന്‍ മാത്രമാണ് സഖ്യമുണ്ടാക്കിയന്നാണ് അവര്‍ പറഞ്ഞത്. 2016ലെ കലാപസയത്ത് ജമ്മുകശ്മീരിലെ യുവാക്കളുടെ ദേഹത്ത് പെല്ലറ്റുകള്‍ പതിച്ചപ്പോള്‍ തന്റെ ദേഹത്തു പതിക്കുമ്പോലെയാണ് അനുഭവപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
രണ്ടുവര്‍ഷത്തെ ഭരണത്തിനിടെ ഒന്നിനുവേണ്ടിയും ഞാന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടപ്പോഴെല്ലാം പാക്കിസ്ഥാനും ഹുറിയത്ത് നേതാക്കളുമായും ചര്‍ച്ച മുന്‍കൈയെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ വ്യക്തമാക്കി.
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കുള്ള ഇമ്രാന്‍ ഖാന്റെ ആവശ്യത്തോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘പാകിസ്ഥാന് പുതിയ സര്‍ക്കാര്‍ വരികയാണ്. പുതിയ പ്രധാനമന്ത്രി. അദ്ദേഹം സൗഹൃദമെന്ന ഓഫര്‍ മുന്നോട്ടുവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ആ ഓഫറിനോട് പോസിറ്റീവായി പ്രതികരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.’ അവര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 345 എ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വെല്ലുവിളിയാണ്. അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ഈ ആര്‍ട്ടിക്കിളിനെ പ്രതിരോധിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രണ്ടുവര്‍ഷത്തെ സഖ്യത്തിനുശേഷമാണ് പി.ഡി.പിയ്ക്കുള്ള പിന്തുണ പ്രഖ്യാപിക്കുന്നതായി എന്‍.ഡി.എ അറിയിച്ചത്. ഇതോടെ കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ച മെഹബൂബാ മുഫ്തി ബിജെപിയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ അടക്കം ബി.ജെ.പി ഭീഷണിപ്പെടുത്തി പിഡിപി വിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.