മഴക്കെടുതിയിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് സഹായ ഹസ്തവുമായി വീണ്ടും ഫുട്ബോൾ വമ്പന്മാർ രംഗത്ത്. കേരളത്തിലെ കുട്ടികളെ സഹായിക്കണമെന്ന ആഹ്വാനവുമായി സ്പാനിഷ് ലീഗിലെ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡാണ് ഇപ്പോൾ രംഗത്ത് വന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ക്ലബ്ബ് ആരാധകരോട് കേരളസഹായം അഭ്യര്‍ഥിച്ചത്.
കേരളത്തിലെ 70 ലക്ഷം കുട്ടികളാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നതെന്നും അത്ലറ്റിക്കോ മാഡ്രിഡ് ഫൗണ്ടേഷനും സേവ് ദ് ചില്‍ഡ്രന്‍ എസ്പാനയുമായുള്ള സഹകരണത്തിലൂടെ ആരാധകര്‍ക്ക് സംഭാവനകള്‍ നല്‍കാമെന്നും ക്ലബ്ബ് അധികൃതര്‍ ഫേസബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നേരത്തെ തന്നെ നിരവധി ഫുട്‌ബോള്‍ ടീമുകള്‍ കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സ്പാനിഷ് ക്ലബ് ഐബാറാണ് ആദ്യം പിന്തുണയറിയിച്ചത്. അതിനു ശേഷം ലിവര്‍പൂള്‍, ബാഴ്‌സലോണ, ടോട്ടനം, ചെല്‍സി, ആഴ്‌സണല്‍ എന്നിങ്ങനെ നിരവധി ടീമുകള്‍ അവരുടെ പിന്തുണ് അറിയിച്ചു. ലിവര്‍പൂള്‍ സിഇഒ കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ചും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും എത്തിയത്