ദളപതി വിജയ് നായകനാകുന്ന മാസ്റ്റർ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിജയ് സെതുപതിയുടെ പ്രസംഗത്തിലെ പരാമർശങ്ങളെ വിമർശിച്ച് നടി ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കാനാകില്ലെന്നും അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെ അവിശ്വസിക്കില്ലെന്നുമാണ് ഗായത്രി പറയുന്നത്.
മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ് സേതുപതി ദൈവ വിശ്വാസത്തെ കുറിച്ചു നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. വിജയ് സേതുപതിയുടെ കാഴ്ചപ്പാടിനോട് തനിക്ക് യോജിക്കാൻ സാധിക്കില്ല എന്ന് അറിയിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് സേതുപതിയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ട് ആരും ദൈവത്തെയോ ആൾദൈവങ്ങളെയോ അവിശ്വസിക്കില്ല എന്ന് നടി വ്യക്തമാക്കി.
അവിശ്വാസികൾ അദ്ദേഹത്തിന്റെ വാക്കുകൾ പുകഴ്ത്തി പാടുമായിരിക്കുമെന്നും എന്നാൽ സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ കേൾക്കുവനായി നിങ്ങൾ മതപ്രഭാഷകരെ അക്രമിക്കരുത് എന്ന് ഗായത്രി എഴുതുകയുണ്ടായി. എന്തിനെയും കുറിച്ച് പറയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന അദ്ദേഹത്തിനും നൽകുന്നുണ്ടെന്നും താരം സൂചിപ്പിക്കുകയുണ്ടായി.
ഇന്ത്യയിൽ പല തരം മതത്തിൽ പെട്ടവർ ഉണ്ടെന്നും ഒരു വൈറസിന്റെ പേരും പറഞ്ഞു ദൈവങ്ങളെ മുഴുവനായി അക്രമിക്കരുതെന്നും താരം ചൂണ്ടിക്കാട്ടി. അവിശ്വാസികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തിൽ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവർ കോൾക്കുവാൻ, നിങ്ങൾ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്്.
ഇന്ത്യയിൽ നാനാ ജാതി മതത്തിൽ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവൻ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകൾക്കെതിരെയാണ് ഞങ്ങൾ ഗായത്രി പറഞ്ഞു. ദൈവത്തെ രക്ഷിക്കാനാണണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വാസിക്കരുതെന്നുമായിരുന്ന സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യരാണ് ഭൂമിയിൽ ഇരിക്കുന്നത്.
മനുഷ്യരെ രക്ഷി്ക്കാൻ മനുഷ്യർക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. ഇത് മനുഷ്യർ ജീവിക്കുന്ന ഇടമാണ്. സന്തോഷത്തോടെ സ്നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യർ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യർക്കും മതമാവിശ്യമില്ലെന്നും താരം ചടങ്ങിൽ പറഞ്ഞു.