ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. തൊട്ടടുത്ത ദിവസം സംഭവത്തിലെ മുഖ്യപ്രതിയും ജീവനൊടുക്കി. അമിത് കുമാര്‍ (24) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. രണ്ടു ആത്മഹത്യകളും നടന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. അതേസമയം, അമിതിന്റെ മരണത്തിനുപിന്നില്‍ യുവതിയുടെ ഭര്‍ത്താവും ഭര്തൃസഹോദരന്മാരുമാണെന്ന് ആരോപിച്ച് അമിതിന്റെ സഹോദരനും കുടുംബവും രംഗത്തെത്തി.
ആത്മഹത്യ പ്രേരണ അടക്കമുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ജസ്രാന പോലീസ് അറിയിച്ചു. അതിനിടെ, ബലാത്സംഗകേസില്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന ആരോപണത്തില്‍ സ്റ്റേഷന് ഓഫീസര്‍ മുനീഷ് ചന്ദ്രയേയും ഇന്‍സ്പെക്ടര്‍ സോംപാല്‍ സിംഗിനേയും എസ്പി സസ്പെന്റു ചെയ്തു. അമിതിനൊപ്പം പ്രതികളായ അനില്‍, ഇയാളുടെ സഹോദരന് ജിതേന്ദ്ര എന്നിവര്‍ക്കായി പോലീസ് തിരിച്ചില്‍ നടത്തുന്നതിനിടെയാണ് അമിതിന്റെ മരണം.
താനും യുവതിയുമായി ചില ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും എന്നല്‍ കൂട്ടുപ്രതികളായ അനിലും ജിതേന്ദ്രയും നിരപരാധികളാണെന്നമാണ് അമിതിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. ഈ മാസം 16നാണ് യുവതിയുടെ ഭര്‍ത്താവ് ഇവര്‍ക്കെതിരെ പരാതി നല്‍കുന്നത്. തന്റെ ഭാര്യയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നുമായിരുന്നു പരാതി. യുവതിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ഇടപെടാന്‍ ശ്രമിച്ച തന്നെ മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതി.
ഇതിനിടെ, 26ന് വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ഭാര്യയെ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പറയുന്നു. യുവതിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്താനിരിക്കേയാണ് യുവതി തൂങ്ങിമരിച്ചത്. പ്രതികള്‍ മൂന്നുപേരുമാണ് മരണത്തിനു പിന്നിലെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു.