തിരുവനന്തപുരം: രണ്ടര വയസ്സുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. കല്ലറ നിറമൺകടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടിൽ അഭിരാമി എന്ന 22 കാരി വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടിൽ അമൽ എന്ന 23കാരനൊപ്പം ഒളിച്ചോടുകയായിരുന്നു.
ഇരുവരെയും വെഞ്ഞാറമൂട് പോലീസ് പിടികൂടി. അഭിരാമിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് യുവതിയെയും കാമുകനെയും പിടികൂടിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശു സംരക്ഷണ നിയമപ്രകാരം ഇരുവർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് റജിസ്റ്റർ ചെയ്തു.
അഭിരാമി അമലിനെ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ് . ഫേസ്ബുക്ക് പരിചയം പിന്നീട് ഫോൺ വിളിയിലേക്ക് എത്തി. പരസ്പരം നമ്പർ കൈമാറി ഫോൺ വിളി ആരംഭിച്ചതോടെ ഇരുവരും കൂടുതൽ അടുക്കുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഒടുവിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ഇരുവരും ഒളിച്ചോടുകയായിരുന്നു.
തുടർന്ന് അഭിരാമിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെയും കാമുകൻ അലിനെയും പോലീസ് പിടികൂടിയത്.പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തതു.
വെഞ്ഞാറമൂട് സിഐ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിൽ എസ്ഐ എസ്. കുമാർ , സി പി ഒ സഫീജ എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.