പേരാമ്പ്ര: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ ജോലിസ്ഥലത്തേയ്ക്ക് മാർച്ച നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തതിനാണ് പെരുവണ്ണാമുഴി പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തത്.
ഡിസിസി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തിയത്. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് എത്തിയത്.
ആരോഗ്യമന്ത്രി കെ .കെ ശൈലജക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളിക്കെതിരെ കഴിഞ്ഞ ദിവസം സജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്.