തൃശ്ശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ശസ്ത്രക്രിയക്ക് ഇടെയാണ് ഹൃദയാഘാതമുണ്ടായതെന്ന വാർത്ത നിഷേധിച്ച് ചികിത്സിച്ച ഡോക്ടർ. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായതെന്നും അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും ഡോ.പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ മെയ് ഒന്നിനായിരുന്നു. മെയ് നാലിന് ഡിസ്ചാർജായി അദ്ദേഹം വീട്ടിലേക്ക് പോയി. രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂൺ 15 നാണ് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂർത്തിയാക്കി. അതിന് ശേഷം ഭാര്യ ഐ സിയുവിൽ കയറി അദ്ദേഹവുമായി സംസാരിച്ചു. സ്പൈനൽ അനസ്തേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത്. സച്ചിന്റെ ബോധം കെടുത്തിയിരുന്നില്ല.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചത്. തന്നോടും മറ്റ് സ്റ്റാഫുമാരോടും അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ പെട്ടന്നാണ് ഹാർട്ട് നിലച്ച് പോയത്. ഞങ്ങൾ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും ഡോക്ടർ പ്രേം കുമാർ പറഞ്ഞു.