തിരൂർ: കേരളത്തിൽ പെണ്ണുകാണാൻ വന്ന് ലോക്ഡൗണിൽ കുടുങ്ങിയ രബീന്ദ്ര സിംഗ് വിവാഹിതനായി. കേരളത്തിൽ താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകൾ അഞ്ജലി സിംഗിനെ പെണ്ണുകാണാൻ എത്തിയതാണ് ഉത്തർപ്രദേശിൽ നിന്നുള്ള രബീന്ദ്ര സിംഗ്.
എന്നാൽ ലോക്ക്ഡൗണിൽ ചെറുക്കന്റെ വീട്ടുകാർക്ക് കുടുങ്ങി തിരികെ പോകാനായില്ല. അങ്ങനെ ഒടുവിൽ ഇരുവരുടെയും വിവാഹം ഇവിടെ മലപ്പുറത്ത് നടന്നു.
പാറശ്ശേരി സ്വദേശിയും വ്യവസായ സംരംഭകനുമായ നാലകത്ത് വീട്ടിൽ അബ്ദുൽ റഷീദിന്റെ കണ്ടെയ്നർ ഫാക്ടറിയിൽ ജോലിക്കാരനാണ് അഞ്ജലിയുടെ പിതാവ് സഞ്ജയ് സിംഗ്. ഏഴു വർഷമായി സഞ്ജയ് സിങ്ങും കുടുംബവും റഷീദിന്റെ തണലിൽ തിരൂർ ബിപി അങ്ങാടി പാറശ്ശേരിയിലാണ് താമസം.
ഒടുവിൽ ലോക്ക്്ഡൗൺ ചതിച്ചപ്പോൾ ഈ വധൂവരൻമാരുടെ മംഗല്യത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരിയത് അബ്ദുൽ റഷീദാണ്. ഞായറാഴ്ച രാവിലെ 8.30ന് പാറശ്ശേരി ചെറിയരികാവ് ക്ഷേത്രത്തിൽ വച്ച് അങ്ങനെ രബീന്ദ്ര സിംഗ് അഞ്ജലിക്ക് താലി ചാർത്തി.