ന്യൂഡൽഹി: ചൈനീസ് സ്മാർട് ഫോൺ ബ്രാന്റായ ഓപ്പോയുടെ ഗ്രേറ്റർ നോയ്ഡയിലുള്ള ഫാക്ടറിയിൽ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജീവനക്കാരോടെല്ലാം വീട്ടിൽ കഴിയാൻ കമ്ബനി നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
മറ്റൊരു സ്മാർട് ഫോൺ ബ്രാന്റായ വിവോയ്ക്ക് വേണ്ടി നോയ്ഡയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്യുന്ന പുറത്തു നിന്നുള്ള രണ്ട് തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് വിവോയുടെ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല.
വിവോയുടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഉള്ളത്.
മെയ് എട്ട് മുതൽ ഓപ്പോ, വിവോ പോലുള്ള സ്മാർട് ഫോൺ നിർമാണ കമ്ബനികൾ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തനം പുനരാരംഭിച്ചിരുന്നു.
പതിനായിരത്തോളം ജീവനക്കാരുള്ള നോയ്ഡയിലെ ഓപ്പോ ഫാക്ടറിയിൽ 3000 ഓളം ജീവനക്കാരാണ് സമയ ക്രമീകരണാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നത്.